ഞാൻ ജീവിതത്തിൽ കളിച്ചതിൽ ഏറ്റവും ബുദ്ധിമുട്ടേറിയ മത്സരം അതാണ്, സമ്മർദ്ദം കാരണം ഒരുപാട് ബുദ്ധിമുട്ടി; നജ്മുൽ ഷാൻ്റോ പറയുന്നത് ഇങ്ങനെ

ശ്രീലങ്ക ടി20 ലോകകപ്പിൽനിന്ന് പുറത്താകലിന്റെ വക്കിൽ നിൽക്കുകയാണ്. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് തോറ്റ ശ്രീലങ്ക ഇന്ന് നടന്ന മത്സരത്തിൽ ബംഗ്ലാദേശിനോടും തോൽവി ഏറ്റുവാങ്ങി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 124 റൺസെടുക്കാനെ സാധിച്ചുള്ളു. മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശ് ആറ് പന്ത് ബാക്കി നിൽക്കെ എട്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശ് തുടക്കത്തിൽ പതറിയെങ്കിലും ലിറ്റൺ ദാസും തൗഹീദ് ഹൃദോയിയും കൂടി ബംഗ്ലാദേശിനെ വിജയത്തിലേക്ക് അടുപ്പിച്ചു. തൗഹീദ് ഹൃദോയി 20 ബോളിൽ 40 റൺസും ലിറ്റൺ ദാസ് 38 ബോളിൽ 36 റൺസും നേടി. ഇരുവരും പുറത്തായതിന് പിന്നാലെ മത്സരം പിന്നെയും ടൈറ്റായി. 18ആം ഓവറിൽ തുഷാര റിഷാദ് ഹൊസൈനെയും ടസ്‌കിൻ അഹമ്മദിനെയും അടുത്തടുത്ത പന്തുകളിൽ പുറത്തായതോടെ ശ്രീലങ്ക ജയം മണത്തു. അവസാന 12 പന്തിൽ 11 റൺസായിരുന്നു അവർക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. 19ആം ഓവറിന്റെ ആദ്യ പന്തിൽ മഹ്‌മൂദുള്ള ശനകയെ സിക്‌സ് പറത്തി. ഈ ഓവറിൽ തന്നെ അവർ കളിയും പൂർത്തിയാക്കി. മഹ്‌മൂദുള്ള 16 റൺസെടുത്ത് പുറത്താകാതെ നിന്നു. ലങ്കയ്ക്കായി നുവാൻ തുഷാര നാല് വിക്കറ്റ് വീഴ്ത്തി.

ബംഗ്ലാദേശ് നായകൻ നജ്മുൽ ഷാൻ്റോ വിജയം ഉറപ്പിച്ചതിൽ ആശ്വാസം പ്രകടിപ്പിച്ചു, സൂപ്പർ 8 ഘട്ടത്തിലേക്ക് ഗൗരവമായ ചുവടുവെപ്പ്. “എൻ്റെ കരിയറിൽ ഇത്തരമൊരു സമ്മർദ മത്സരം കളിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നില്ല. ഞങ്ങൾ ഗെയിം ജയിച്ചതിൽ സന്തോഷമുണ്ട്,” മത്സരത്തിന് ശേഷമുള്ള സംഭാഷണത്തിൽ ഷാൻ്റോ പറഞ്ഞു.

13 പന്തിൽ ഏഴു റൺസ് മാത്രം നേടിയ ഷാൻ്റോ നിരാശപ്പെടുത്തി.

Latest Stories

കാന്തപുരത്ത് കാണാതായ കുട്ടികള്‍ മരിച്ച നിലയില്‍, കണ്ടെത്തിയത് സമീപത്തെ കുളത്തില്‍ നിന്ന്

സൂക്ഷിച്ച് നോക്കിയാല്‍ ഒരു മാറ്റം കാണാം, ലോഗോയില്‍ കൈവച്ച് ഗൂഗിള്‍, പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ രൂപത്തില്‍

തമ്മിലടിച്ച് ജയസാധ്യത ഇല്ലാതാക്കരുത്, ഐക്യത്തോടെ മുന്നോട്ട് പോവണം, ജയിക്കാനുളള അനുകൂല സാഹചര്യമുണ്ട്, കെപിസിസി നേതാക്കളോട് ഹൈക്കമാന്റ്‌

INDIAN CRICKET: ശുഭ്മാന്‍ ഗില്ലിനെ ക്യാപ്റ്റനാക്കരുത്, നായകനാക്കേണ്ടത് അവനെയാണ്, ഗംതം ഗംഭീറിനെ കാത്തിരിക്കുന്നത് എട്ടിന്റെ പണി, തുറന്നുപറഞ്ഞ് അശ്വിന്‍

കെപിസിസി ഭാരവാഹി തിരഞ്ഞെടുപ്പിലെ വിവാദങ്ങള്‍ മാധ്യമസൃഷ്ടിയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍, ആന്റോ ആന്റണി പങ്കെടുത്തില്ലെന്ന പ്രചാരണം ക്രൂരം

അഖില്‍ മാരാര്‍ ദേശവിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപണം, പരാതി നല്‍കി ബിജെപി

കശ്മീര്‍ വിഷയത്തില്‍ മൂന്നാംകക്ഷി ഇടപെടല്‍ അനുവദിക്കില്ല, ട്രംപിന്റെ വാദങ്ങള്‍ തളളി ഇന്ത്യ, വ്യാപാരം ചര്‍ച്ചയായിട്ടില്ലെന്നും വിദേശകാര്യ വക്താവ്

'വളർന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്നു, പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവ'; റാപ്പർ വേടനെതിരെ വിദ്വേഷ പ്രസംഗവുമായി ആർഎസ്എസിന്റെ കേസരിയുടെ മുഖ്യപത്രാധിപർ എൻ.ആർ മധു

IPL 2025: ജോസ് ബട്‌ലര്‍ ഇനി കളിക്കില്ലേ, താരം എത്തിയില്ലെങ്കില്‍ ഗുജറാത്തിന്റെ കിരീടമോഹം ഇല്ലാതാകും, ആകെയുളള പ്രതീക്ഷ അവനാണ്‌, ആകാംക്ഷയോടെ ആരാധകര്‍

അദ്ദേഹം എന്നെ കരയിപ്പിച്ചു, ചിരിപ്പിച്ചു, ജീവിതത്തെ കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചു..; തലൈവര്‍ക്കൊപ്പമുള്ള അനുഭവം പറഞ്ഞ് ലോകേഷ്