ഇന്ത്യൻ ടീമിന് അമ്‌നേഷ്യ ബാധിച്ചിരിക്കുന്നു, അവർ പണ്ട് നന്നായി ചെയ്തിരുന്ന പ്രവൃത്തി ഇന്ന് മറന്നുപോയിരിക്കുന്നു: ബാസിത് അലി

ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തിൽ അപ്രതീക്ഷിത തോൽവി വഴങ്ങിയ ഇന്ത്യൻ ടീമിന് വിമർശനവുമായി മുൻ പാക് താരം ബാസിത് അലി. പണ്ടൊരുകാലത്ത് നന്നായി സ്പിൻ കളിച്ചിരുന്ന ഇന്ത്യ ഇപ്പോൾ അത് മറന്നു പോയെന്നാണ് മുൻ താരം പറഞ്ഞത്. ഏകദിന ടീമിൽ ഉൾപ്പെടാത്ത ഹാർദിക്, ജഡേജ എന്നിവരുടെ അഭാവം ഇന്ത്യയെ ബാധിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘സ്പിന്നർമാർക്കെതിരെ എങ്ങനെ ബാറ്റുചെയ്യണമെന്ന് പാകിസ്താനുശേഷം ഇന്ത്യയും മറന്നുപോയെന്ന് എനിക്ക് തോന്നുന്നു. ടി 20 മത്സരങ്ങളിൽ കൂടുതലായി ശ്രദ്ധിച്ചതാണ് അതിന് കാരണം എന്ന് എനിക്ക് തോന്നുന്നു. ഇന്ത്യൻ ബാറ്റർമാരിൽ ചിലർ പുറത്തായ രീതി നിരാശപ്പെടുത്തി. ശിവം ദുബൈയും സുന്ദറും ഒകെ പുറത്തായത് അനാവശ്യ ഷോട്ട് കളിക്കാൻ ശ്രമിച്ചായിരുന്നു.”

‘ശിവം ദുബെയെ ടി20യിൽ മാത്രമായി നിലനിർത്തണം. അദ്ദേഹത്തെ ഏകദിനത്തിലേക്ക് തിരഞ്ഞെടുക്കരുത്. അല്ലെങ്കിൽ ദുബെയെ 50 ഓവർ ആഭ്യന്തര മത്സരങ്ങളിൽ കളിപ്പിക്കുക. ഹാർദ്ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ഇല്ലാതെ ഇന്ത്യയുടെ ഏകദിന ടീം പൂർണമാവില്ല’, ബാസിത് കൂട്ടിച്ചേർത്തു.

ഗൗതം ഗംഭീറിൻ്റെ പരിശീലകനായിട്ടുള്ള ആദ്യ പരമ്പരയിൽ ലങ്കയ്ക്ക് എതിരെ ഇറങ്ങിയ ഇന്ത്യ പല്ലേക്കലെയിൽ നടന്ന ആദ്യ ടി20യിൽ 43 റൺസിൻ്റെ വിജയം ഉറപ്പിച്ചു. ഇതേ സ്ഥലത്ത് തുടർന്നുള്ള രണ്ട് ടി20 മത്സരങ്ങളും വിജയിച്ച് അവർ പരമ്പര തൂത്തുവാരി. ശേഷം ആദ്യ ഏകദിനം സമനിലയിൽ കലാശിച്ചപ്പോൾ രണ്ടാം മത്സരത്തിൽ ശ്രീലങ്ക 32 റൺസിന് വിജയിച്ചു. മൂന്നാം മത്സരം നാളെ നടക്കുമ്പോൾ പരമ്പര സമനിലയിൽ അവസാനിപ്പിക്കാൻ ആകും ഇന്ത്യൻ ശ്രമം.

Latest Stories

IPL UPDATES: റിക്കി പോണ്ടിങ് ഇല്ലെങ്കിൽ പണി പാളിയേനെ, അയാൾ അന്ന് നടത്തിയ സംസാരം...; വമ്പൻ വെളിപ്പെടുത്തലുമായി പഞ്ചാബ് കിങ്‌സ് സിഇഒ

അതിർത്തിയിൽ എല്ലാം ശാന്തം, ഇന്ത്യ- പാക് ഡിജിഎംഒ തല ചർച്ച ഇന്ന്; നിലപാട് വ്യക്തമാക്കാൻ രാജ്യം

വിജിലൻസ് അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് ഇന്ന് കോടതിയിൽ, എഡിജിപി അജിത് കുമാറിന് അതിനിർണായകം

ആക്രമണം നടത്തി എവിടെ വരെ ഓടിയാലും ഇന്ത്യ പിന്തുടര്‍ന്ന് വേട്ടയാടും, ഭീകരര്‍ക്ക് ശക്തമായ മറുപടി സൈന്യം നല്‍കിയെന്ന് പ്രതിരോധ മന്ത്രി

പാക് പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം, തുടര്‍ ചര്‍ച്ചകള്‍ നാളെ, മൂന്ന് സേനകളും സംയുക്തമായി പ്രവര്‍ത്തിച്ചുവെന്നും പ്രതിരോധ സേന

തിരുവനന്തപുരം വിമാനത്താവളത്തിന്റെ 3 കി.മീ ചുറ്റളവില്‍ റെഡ് സോണ്‍, തലസ്ഥാന നഗരിയില്‍ ഡ്രോണ്‍ പറത്തുന്നതിന് നിയന്ത്രണം

അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു, ഇന്ത്യയുടെ തിരിച്ചടിയില്‍ 40ഓളം പാക് സൈനികരും കൊല്ലപ്പെട്ടു, 9 വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തുവെന്നും പ്രതിരോധ സേന

ഓപ്പറേഷന്‍ സിന്ദൂര്‍ ലക്ഷ്യമിട്ടത് ഭീകരകേന്ദ്രങ്ങള്‍ മാത്രം, ഇന്ത്യയുടെ തിരിച്ചടി കൃത്യവും നിയന്ത്രിതവും, ഒമ്പതിലധികം തീവ്രവാദകേന്ദ്രങ്ങള്‍ തകര്‍ത്തു, നൂറിലധികം ഭീകരരെ വധിച്ചു

INDIAN CRICKET: അവന് പകരം മറ്റൊരാള്‍ അത് കുറച്ച് ബുദ്ധിമുട്ടേറിയ കാര്യമാവും, ആ താരം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തത്, തുറന്നുപറഞ്ഞ് മുന്‍താരം

യുക്രൈനുമായി നേരിട്ട് ചര്‍ച്ചയാകാമെന്ന് പുടിന്‍; പോസിറ്റിവ് തീരുമാനം, പക്ഷേ ആദ്യം വെടിനിര്‍ത്തല്‍ എന്നിട്ട് ചര്‍ച്ചയെന്ന് സെലന്‍സ്‌കി