T20 World Cup 2024: കോഹ്‌ലിയുടെ ശ്രദ്ധ സ്ട്രൈക്ക് റേറ്റിലല്ല, പിന്നെയോ...: ഇര്‍ഫാന്‍ പത്താന്‍ പറയുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി ടി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനായി കാത്തിരിക്കുകയാണ്. ജൂണ്‍ 5 ന് തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇന്ത്യ അയര്‍ലന്‍ഡിനെ നേരിടും. ടീമുകള്‍ സ്വതന്ത്രമായി ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുന്ന പിച്ച് ബാറ്റിംഗിന് എളുപ്പമല്ല. വിരാടിനെ പിന്തുണച്ച മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ വീണ്ടും വെറ്ററന്‍ ക്രിക്കറ്റ് താരത്തെ അഭിനന്ദിച്ചു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ 2024 ലെ സ്ട്രൈക്ക് റേറ്റ് പ്രശ്നങ്ങളുടെ പേരില്‍ വിമര്‍ശകരുടെ നോട്ടപ്പുള്ളിയായിരുന്നു കോഹ്ലി. ക്യാഷ് റിച്ച് ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ സെഞ്ച്വറി എന്ന റെക്കോര്‍ഡിലും കോഹ്‌ലി എത്തിയിരുന്നു. എന്നിരുന്നാലും, 150-ന് മുകളില്‍ സ്ട്രൈക്ക് റേറ്റില്‍ 741 റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ അദ്ദേഹത്തിന് അപ്പോഴും കഴിഞ്ഞു.

വിരാട് കോഹ്ലി റണ്ണുകള്‍ക്ക് പിന്നാലെയാണ് പോകുന്നത്, അല്ലാതെ സ്ട്രൈക്ക് റേറ്റിന് പിന്നാലെയല്ല. സ്‌കോറിംഗ് റേറ്റിനെക്കുറിച്ച് വളരെയധികം ചിന്തിക്കുന്നതിനുപകരം തന്റെ ടീമിനായി മത്സരങ്ങള്‍ വിജയിപ്പിക്കുന്നതിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധ. ഐസിസി ടി20 ലോകകപ്പില്‍ അദ്ദേഹത്തിന്റെ പങ്ക് ഇന്ത്യന്‍ ടീമിന് ഏറ്റവും നിര്‍ണായകമാകും.

ന്യൂയോര്‍ക്കിലെ ട്രാക്ക് ബാറ്റിംഗിന് നല്ലതല്ല, ഇവിടെയാണ് സ്‌കോര്‍ബോര്‍ഡ് ടിക്ക് ചെയ്യുന്നത് നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് വിരാടിനെപ്പോലൊരു ബാറ്റര്‍ വേണ്ടത്. പവര്‍പ്ലേ ഓവറുകള്‍ക്ക് ശേഷവും സ്‌കോര്‍ ചലിപ്പിക്കുന്നത് നിലനിര്‍ത്താന്‍ അദ്ദേഹത്തിന് കഴിയും- സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.