'വിജയം രുചിച്ച് സുൽത്താൻ തന്റെ രാജകീയ വരവ് അറിയിച്ചു'; എ എഫ് സി ചാമ്പ്യൻസ് ലീഗിൽ അൽ ഹിലാലിന്‌ തകർപ്പൻ ജയം

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം തിരികെ കളിക്കളത്തിലേക്ക് രാജകീയ വരവ് നടത്തിയിരിക്കുകയാണ് ബ്രസീലിയൻ ഇതിഹാസമായ നെയ്മർ ജൂനിയർ. 370 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം വീണ്ടും കളിക്കളത്തിലേക്ക് വന്നത്. ആ കാലയളവിൽ കോപ്പ അമേരിക്കൻ ടൂർണമെന്റ് ഉൾപ്പടെ ഒരുപാട് പ്രധാന മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായിരുന്നു. ഇന്ന് നടന്ന എ എഫ് സി ചാമ്പ്യൻസ് ലീഗിൽ അൽ-ഐൻ എതിരെ കരുത്തരായ അൽ ഹിലാൽ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് വിജയിച്ചു.

വിജയിച്ചെങ്കിലും കളിയിൽ പൂർണ ആധിപത്യം സ്ഥാപിച്ചത് അൽ ഐൻ തന്നെയായിരുന്നു. 56 ശതമാനവും പൊസഷൻ അവരുടെ കൈയിൽ ആയിരുന്നു. മത്സരത്തിന്റെ 75 ആം മിനിറ്റിലാണ് നെയ്മർ ജൂനിയർ ഇറങ്ങിയത്. ഗോളുകൾ ഒന്നും നേടാനായില്ലെങ്കിലും മികച്ച പ്രകടനമാണ് നെയ്മർ നടത്തിയത്. അതിൽ ആരാധകർ അടങ്ങാത്ത ആവേശത്തിലാണ്.

അൽ ഹിലാലിന് വേണ്ടി ഗോളുകൾ നേടിയത് ഹാട്രിക്ക് ഗോളുകളോടെ സലേം അൽദ്വാസാരി, ലെനൻ റോഡി, സെർഗേജ് മിലിനിക്കോവിക് എന്നിവരാണ്. അൽ ഐന് വേണ്ടി ഹാട്രിക്ക് ഗോളുകളോടെ സോഫെയിൻ റഹിമിയും, മറ്റെയോ സനബ്രിയയുമാണ്. അൽ ഹിലാൽ താരമായ അലി അല്ബുലായി റെഡ് കാർഡ് നേടുകയും ചെയ്തു. ഗ്രൂപ്പ് ഘട്ടത്തിൽ അൽ ഹിലാൽ തന്നെയാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.

Latest Stories

കന്നിയങ്കത്തിനായി പ്രിയങ്ക ഇന്ന് വയനാട്ടിൽ; നാമനിർദ്ദേശ പത്രിക സമർപ്പണം ഖാർഗെയ്ക്കും സോണിയക്കും രാഹുലിനുമൊപ്പം

നീ എന്നെ ശപിക്കുണ്ടാകും അല്ലെ, ലോകകപ്പ് ഫൈനലിന് മുമ്പ് സൂപ്പർ താരം അങ്ങനെ എന്നോട് പറഞ്ഞു; നിർണായക വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ

'സുധിയെ വിറ്റ് കാശാക്കുന്നുവെന്ന രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ ജനങ്ങള്‍ക്കും അങ്ങനെ തോന്നും, പബ്ലിസിറ്റിക്ക് വേണ്ടിയല്ലെങ്കില്‍ രഹസ്യമായി ചെയ്യൂ'

"റിഷഭ് പന്തിന് സംഭവിച്ച വാഹന അപകടം ഒരു കണക്കിന് അദ്ദേഹത്തിന് ഗുണമായി"; മുന്‍ ഇന്ത്യന്‍ ചീഫ് സെലക്ടര്‍ എം എസ് കെ പ്രസാദ് അഭിപ്രായപ്പെട്ടു

ബദല്‍ സ്‌കൂളുകളുടെ മറവില്‍ മദ്രസകളെ വേട്ടയാടാന്‍ അനുവദിക്കില്ല; ബാലാവകാശ കമ്മീഷന്‍ നടത്തുന്ന നീക്കങ്ങള്‍ അനുവദിക്കില്ല; പ്രതിരോധിക്കാന്‍ മദ്രസാ ബോര്‍ഡ് കോര്‍ഡിനേഷന്‍ കമ്മിറ്റി

നവീന്‍ ബാബുവിന്റെത് ആത്മഹത്യ തന്നെ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പൊലീസിന് കൈമാറി

ജാർഖണ്ഡ് ബിജെപിയിൽ പൊട്ടിത്തെറി; എംഎൽഎമാരുൾപ്പെടെ പത്തോളം പേർ രാജി വെച്ചു

'നെറ്റ് സെഷനുകള്‍ ഗൗരവമായി എടുക്കുന്നില്ല'; ഇന്ത്യന്‍ താരത്തിനെതിരെ അച്ചടക്ക നടപടി, ടീമില്‍നിന്നും പുറത്ത്

രഞ്ജി ട്രോഫി 2024-25: തമിഴ്നാടിനെതിരെ തോല്‍വി ഒഴിവാക്കാന്‍ തകര്‍ത്ത് അഭിനയിച്ച് നവ്ദീപ് സൈനി, വിമര്‍ശനം

"ബെൻസെമയും എംബാപ്പായും ഒരേ പോലെയാണ്, ഞാൻ ആവശ്യപ്പെടുന്ന പോലെ അവർ കളിക്കും": കാർലോ ആൻസലോട്ടി