ലോകോത്തര ഗോൾകീപ്പർ, പക്ഷെ വക തിരിവ് വട്ടപ്പൂജ്യം; എമി മാർട്ടിനെസിന്റെ പ്രവൃത്തി ലജ്ജാകരം; വീഡിയോ വൈറലായതിന് പിന്നാലെ വിമർശനം ശക്തം

മാധ്യമപ്രവർത്തകൻ്റെ ക്യാമറയിൽ ഇടിച്ച സംഭവത്തിൽ അര്ജന്റീന ഗോൾകീപ്പർ എമി മാർട്ടിനെസിനെതിരെ കൊളംബിയൻ അസോസിയേഷൻ ഓഫ് സ്‌പോർട്‌സ് ജേണലിസ്റ്റ് – ‘ACORD കൊളംബിയ’ ശക്തമായ പ്രസ്താവനയുമായി രംഗത്തെത്തിയതോടെ ലോകോത്തര ഗോൾകീപ്പർക്ക് പണി കറാണ് സാധ്യത. ഫിഫ ലോകകപ്പ് സൗത്ത് അമേരിക്ക റീജിയൻ യോഗ്യതാ മത്സരത്തിൽ അർജൻ്റീനയെ കൊളംബിയ തോൽപ്പിച്ചതിന് പിന്നാലെയാണ് സംഭവം നടന്നത്.

കൊളംബിയ ലോകകപ്പ് ജേതാക്കന്മാരായ അർജന്റീനയെ 2-1 ന് തോൽപ്പിച്ചു, ഗെയിമിന് ശേഷം, മാർട്ടിനെസ് എതിരാളികൾക്ക് കൈകൊടുക്കുക ആയിരുന്നു. അവരിൽ ആസ്റ്റൺ വില്ലയിലെ സഹതാരം ജോൺ ജാദർ ഡുറാനും ഉണ്ടായിരുന്നു. ഡുറാനുമായി തൻ്റെ ആശംസകൾ കൈമാറിയ ശേഷം, ഫിഫ ലോകകപ്പ് 2022 ജേതാവ് തൻ്റെ ഗ്ലൗസ് ഉപയോഗിച്ച് അവിടെ നിന്ന മാധ്യമപ്രവർത്തകന്റെ ക്യാമറയിൽ അടിക്കുക ആയിരുന്നു.

യാതൊരു പ്രകപോണവും കൂടാതെ എന്തിനാണ് ഇങ്ങനെ ഒരു പ്രവർത്തി എമി ചെയ്തതെന്ന് വിഡിയോയിൽ നിന്ന് മനസിലാകുന്നില്ല എന്ന് ആരാധകരും അഭിപ്രായപ്പെടുന്നുണ്ട്. കൊളംബിയയും അർജൻ്റീനയും തമ്മിലുള്ള മത്സരം സംപ്രേക്ഷണം ചെയ്ത ക്യാമറയിലാണ് സംഭവം പതിഞ്ഞത്. ഈ സംഭവത്തിന് പിന്നാലെ കൊളംബിയൻ അസോസിയേഷൻ ഓഫ് സ്‌പോർട്‌സ് ജേണലിസ്റ്റ്‌സ് – ‘ACORD കൊളംബിയ’ വെറ്ററൻ ഗോൾകീപ്പർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഫിഫയോട് ശക്തമായ പ്രസ്താവന പുറപ്പെടുവിച്ചു. “ഈ രാജ്യത്തെ പത്രപ്രവർത്തന അതോറിറ്റി എന്ന നിലയിൽ, പുതിയ തലമുറകൾക്ക് മാതൃകയല്ലാത്ത മിസ്റ്റർ എമിലിയാനോ ഡിബു മാർട്ടിനെസിനെതിരെ ഫിഫ മാതൃകാപരമായ അനുമതി നൽകണമെന്ന് ACORD ആഗ്രഹിക്കുന്നു,” പ്രസ്താവനയിൽ പറയുന്നു.

യാതൊരു പ്രകോപനവും ഇല്ലാതെ അടിച്ചെന്ന് ടിവി ക്യാമറാപ്പേഴ്‌സൺ ജോണി ജാക്‌സൺ സംഭവത്തിന് പിന്നാലെ പറഞ്ഞു. ജാക്‌സൺ മാർട്ടിനെസിനെ ‘ദിബു’ എന്ന വിളിപ്പേര് വിളിച്ചതല്ലാതെ ഒന്നും ചെയ്തില്ല എന്നും അവകാശപ്പെട്ടു. എന്തായാലും നടപടികൾ ഉണ്ടാകുമോ അതോ താക്കീത് മാലികി എമിയെ വിടുമോ എന്നുള്ളത് കണ്ടറിയണം.

മത്സരത്തിൽ പരാജയം ഏറ്റുവാങ്ങിയെങ്കിലും പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന അർജന്റീനക്ക് ഈ തോൽവി ക്ഷീണം ചെയ്യില്ല.

Latest Stories

കാന്തപുരത്ത് കാണാതായ കുട്ടികള്‍ മരിച്ച നിലയില്‍, കണ്ടെത്തിയത് സമീപത്തെ കുളത്തില്‍ നിന്ന്

സൂക്ഷിച്ച് നോക്കിയാല്‍ ഒരു മാറ്റം കാണാം, ലോഗോയില്‍ കൈവച്ച് ഗൂഗിള്‍, പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ രൂപത്തില്‍

തമ്മിലടിച്ച് ജയസാധ്യത ഇല്ലാതാക്കരുത്, ഐക്യത്തോടെ മുന്നോട്ട് പോവണം, ജയിക്കാനുളള അനുകൂല സാഹചര്യമുണ്ട്, കെപിസിസി നേതാക്കളോട് ഹൈക്കമാന്റ്‌

INDIAN CRICKET: ശുഭ്മാന്‍ ഗില്ലിനെ ക്യാപ്റ്റനാക്കരുത്, നായകനാക്കേണ്ടത് അവനെയാണ്, ഗംതം ഗംഭീറിനെ കാത്തിരിക്കുന്നത് എട്ടിന്റെ പണി, തുറന്നുപറഞ്ഞ് അശ്വിന്‍

കെപിസിസി ഭാരവാഹി തിരഞ്ഞെടുപ്പിലെ വിവാദങ്ങള്‍ മാധ്യമസൃഷ്ടിയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍, ആന്റോ ആന്റണി പങ്കെടുത്തില്ലെന്ന പ്രചാരണം ക്രൂരം

അഖില്‍ മാരാര്‍ ദേശവിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപണം, പരാതി നല്‍കി ബിജെപി

കശ്മീര്‍ വിഷയത്തില്‍ മൂന്നാംകക്ഷി ഇടപെടല്‍ അനുവദിക്കില്ല, ട്രംപിന്റെ വാദങ്ങള്‍ തളളി ഇന്ത്യ, വ്യാപാരം ചര്‍ച്ചയായിട്ടില്ലെന്നും വിദേശകാര്യ വക്താവ്

'വളർന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്നു, പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവ'; റാപ്പർ വേടനെതിരെ വിദ്വേഷ പ്രസംഗവുമായി ആർഎസ്എസിന്റെ കേസരിയുടെ മുഖ്യപത്രാധിപർ എൻ.ആർ മധു

IPL 2025: ജോസ് ബട്‌ലര്‍ ഇനി കളിക്കില്ലേ, താരം എത്തിയില്ലെങ്കില്‍ ഗുജറാത്തിന്റെ കിരീടമോഹം ഇല്ലാതാകും, ആകെയുളള പ്രതീക്ഷ അവനാണ്‌, ആകാംക്ഷയോടെ ആരാധകര്‍

അദ്ദേഹം എന്നെ കരയിപ്പിച്ചു, ചിരിപ്പിച്ചു, ജീവിതത്തെ കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചു..; തലൈവര്‍ക്കൊപ്പമുള്ള അനുഭവം പറഞ്ഞ് ലോകേഷ്