ലോക കപ്പില്‍ സെമിഫൈനല്‍ വരെ എത്തി; മൊറോക്കോയ്ക്ക് ആവേശം പകരുന്ന പ്രഖ്യാപനവുമായി ഫിഫ

അടുത്തവര്‍ഷം നടക്കുന്ന ഫിഫ ക്ലബ് ഫുട്‌ബോള്‍ വേള്‍ഡ് കപ്പിന്റെ വേദി പ്രഖ്യാപിച്ച് ഫിഫ. ഖത്തര്‍ ലോക കപ്പില്‍ സെമിഫൈനലില്‍ വരെ എത്തിയ മൊറോക്കോയാവും ക്ലബ് ഫുട്‌ബോള്‍ വേള്‍ഡ് കപ്പിന് വേദിയാവുക. ഫെബ്രുവരി ഒന്നുമുതല്‍ 11 വരെയാണ് മല്‍സരങ്ങള്‍.

യുഎസ്എയില്‍ നിന്നുള്ള സിയാറ്റില്‍ സൗണ്ടേഴ്‌സ്, സ്‌പെയിനില്‍ നിന്നുള്ള റയല്‍ മാഡ്രിഡ്, ആഫ്രിക്കയില്‍ നിന്നുള്ള മൊറോക്കോയുടെ വൈഡാഡ്, ന്യൂസിലന്‍ഡില്‍ നിന്നുള്ള ഓക്ള്‍ലാന്‍ഡ് സിറ്റി എന്നീ ടീമുകള്‍ ഇത്തവണ മല്‍സരിക്കും.

കസബ്ലാന്‍ക നഗരത്തിലാകും മല്‍സരങ്ങള്‍ സംഘടിപ്പിക്കുക. 67,000 പേരെ ഉള്‍ക്കൊള്ളാവുന്ന മുഹമ്മദ് സ്റ്റേഡിയമാകും പ്രധാനവേദി. ചെല്‍സിയാണ് നിലവിലെ ചാംപ്യന്‍. 4 തവണ ചാംപ്യന്‍മാരായ റയല്‍ മഡ്രിഡാണ് ക്ലബ് ഫുട്‌ബോളില്‍ രാജാവ്.

ഏഴ് ടീമുകള്‍ പങ്കെടുക്കുന്ന ലോകകപ്പിന്റെ അവസാന എഡിഷനാകും ഇക്കുറി മൊറോക്കയില്‍ നടത്തുന്നത്. വടക്കേ അമേരിക്ക, ഏഷ്യ, ഓഷ്യാനിയ, ആഫ്രിക്ക എന്നിവിടങ്ങളിലെ ചാംപ്യന്‍മാര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റുമുട്ടും. വിജയികള്‍ യൂറോപ്പിലേയും തെക്കേ അമേരിക്കയിലേയും ചാംപ്യന്‍മാരുമായി സെമിയില്‍ മാറ്റുരയ്ക്കും. ശേഷം ഫൈനല്‍ എന്നിങ്ങനെയുള്ള രീതിയാണ് ഇതുവരെ സ്വീകരിച്ചിരുന്നത്. 2025 മുതല്‍ ലോകകപ്പ് ഫോര്‍മാറ്റിലാവും ക്ലബ് വേള്‍ഡ് കപ്പ് നടക്കുക.

Latest Stories

വിഡി സവര്‍ക്കറിനെതിരായ പരാമര്‍ശം; രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പൂനെ കോടതി

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ 'കുടിയിറക്കല്‍' ഇല്ല; കൂടുതല്‍ കാലം പാര്‍ലമെന്ററി സ്ഥാനങ്ങള്‍ വഹിച്ചവര്‍ക്ക് വ്യതിചലനം സംഭവിക്കാനിടയുണ്ട്; എകെ ബാലനെതിരെ രൂക്ഷ വിമര്‍ശനവുമായി പി ഉണ്ണി

വിഎസ് അച്യുതാനന്ദന്‍ സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായി തുടരും; തീരുമാനം ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍

ഇന്ത്യ തെളിവുകളില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നു; നിഷ്പക്ഷവും സുതാര്യവുമായ ഏതൊരു അന്വേഷണത്തിനും തയ്യാറെന്ന് പാക് പ്രധാനമന്ത്രി

0 പന്തിൽ വിക്കറ്റ് നേട്ടം , ഈ കിങ്ങിന്റെ ഒരു റേഞ്ച് ; കോഹ്‌ലിയുടെ അപൂർവ റെക്കോഡ്

'കഴുത്തറുക്കും', ലണ്ടനില്‍ പാകിസ്ഥാന്‍ ഹൈമ്മീഷന് മുമ്പില്‍ പ്രതിഷേധിച്ച ഇന്ത്യക്കാരോട് പാക് പ്രതിരോധ സേന ഉപസ്ഥാനപതിയുടെ ആംഗ്യം

ഒറ്റത്തവണയായി ബന്ദികളെ മോചിപ്പിക്കാം, യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാര്‍; പലസ്തീന്‍ തള്ളിപ്പറഞ്ഞതിന് പിന്നാലെ ഇസ്രായേലുമായി സന്ധി ചെയ്യാന്‍ തയ്യാറാണെന്ന് ഹമാസ്

സിന്ധു നദിയില്‍ വെള്ളം ഒഴുകും അല്ലെങ്കില്‍ ചോര ഒഴുകും; പാകിസ്ഥാനെ കുറ്റപ്പെടുത്തുന്നത് സ്വന്തം ബലഹീനതകള്‍ മറച്ചുവയ്ക്കാനാണെന്ന് ബിലാവല്‍ ഭൂട്ടോ സര്‍ദാരി

വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യ; കെ സുധാകരന്റെ വീട്ടിലെത്തി മൊഴിയെടുത്ത് അന്വേഷണ സംഘം

'നിർണായക തെളിവുകൾ ലഭിച്ചു'; പെഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പാക്കിസ്ഥാനാണെന്ന് സ്ഥിരീകരിച്ചെന്ന് ഇന്ത്യ