900 കോടി നല്‍കാമെന്ന് ചെല്‍സി; ഗോളടിവീരനെ വിട്ടു നല്‍കാതെ ഇന്റര്‍

യൂറോപ്യന്‍ ക്ലബ്ബ് ഫുട്ബോളിലെ താരകൈമാറ്റ ശ്രമങ്ങള്‍ ചൂടുപിടിക്കുകയാണ്. ലീഗുകളിലെ സാമ്പത്തിക നിയമങ്ങള്‍ക്ക് അനുസൃതമായി ചെലവു ചുരുക്കാന്‍ നിര്‍ബന്ധിതരായ ക്ലബ്ബുകള്‍ പലതും വലിയ താരങ്ങളെ വിറ്റഴിക്കാന്‍ ആലോചിക്കുന്നു. അപാര ഫോമിലുള്ള ബെര്‍ജിയന്‍ ഫോര്‍വേഡ് റൊമേലു ലുകാകുവും പല ടീമുകളുടെയും ഫേവറിറ്റ് ലിസ്റ്റിലുണ്ട്.

ഇംഗ്ലീഷ് വമ്പന്‍ ചെല്‍സിയാണ് ലുകാകുവിനെ പ്രധാനമായും നോട്ടമിട്ടിരിക്കുന്നത്. ലുകാകുവിനായി 85 മില്യണ്‍ പൗണ്ടാണ് (ഏകദേശം 900 കോടിയോളം രൂപ) ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍ മിലാന് ചെല്‍സി വാഗ്ദാനം ചെയ്തത്. സാമ്പത്തിക പ്രശ്നങ്ങള്‍ക്കിടെ, വന്‍തുക കൈയില്‍ കിട്ടുമെങ്കിലും ലുകാകുവിനെ വിട്ടു നല്‍കേണ്ടെന്നാണ് ഇന്ററിന്റെ തീരുമാനം.

Inter Milan's Romelu Lukaku wins Serie A MVP award - CBSSports.com

കഴിഞ്ഞ സീസണിലെ സീരി എ കിരീടം ഇന്ററിന് നേടിക്കൊടുത്തത് ലുകാകുവിന്റെ ഗോളടി മികവാണ്. 2019ല്‍ ഇന്ററിലെത്തിയ ലുകാകു ക്ലബ്ബിനായി ഇതുവരെ 47 ഗോളുകള്‍ നേടിക്കഴിഞ്ഞു. നേരത്തെ, ജര്‍മ്മന്‍ ക്ലബ്ബ് ബൊറൂസിയെ ഡോര്‍ട്ട്മുന്‍ഡിന്റെ യുവ താരം എര്‍ലിംഗ് ഹാലാന്‍ഡിനെ ടീമിലെത്തിക്കാന്‍ ചെല്‍സി നടത്തിയ ശ്രമവും പരാജയപ്പെട്ടിരുന്നു.

Latest Stories

ലഹരി സംഘത്തിൽ എച്ച്ഐവി ബാധ; മലപ്പുറത്ത് ഒമ്പത് പേർക്ക് എയ്ഡ്സ് സ്ഥിരീകരിച്ചു

IPL 2025: ആരാടാ പറഞ്ഞത് ധോണിയെ പോലെ ഒരു നായകൻ ഇനി വരില്ലെന്ന്, ഇതാ ഒരു ഒന്നൊന്നര മുതൽ; ഇന്ത്യൻ താരത്തെ വാനോളം പുകഴ്ത്തി നവജ്യോത് സിംഗ് സിദ്ധു

ഇടുക്കിയിൽ യുവി നിരക്ക് 9 പോയിന്റിൽ, ഓറഞ്ച് അലർട്ട്; ചൂട് കുറവ് മൂന്ന് ജില്ലകളിൽ മാത്രം

IPL 2025: വലിയ ബുദ്ധിമാന്മാരാണ് കാണിക്കുന്നത് മുഴുവൻ മണ്ടത്തരവും, സഞ്ജുവിനും ദ്രാവിഡിനും എതിരെ ആകാശ് ചോപ്ര

ആ പ്രതീക്ഷയും തല്ലിക്കെടുത്തി പൃഥ്വിരാജ്..; 'എമ്പുരാന്‍' ആവേശത്തിനിടെയിലും വിദ്വേഷ പ്രചാരണം!

വിദേശ നിർമിത കാറുകൾക്ക് 25% തീരുവ ഏർപ്പെടുത്തുമെന്ന് ഡൊണാൾഡ് ട്രംപ്; ഒരുമിച്ച് പ്രതിരോധിക്കുമെന്ന് കാനഡ പ്രധാമന്ത്രി മാർക്ക് കാർണി

ദക്ഷിണ കൊറിയയിൽ നാശം വിതച്ച് കാട്ടുതീ; മരണസംഖ്യ 26 ആയി

മുഹമ്മദ് ഷമിയുടെ സഹോദരിയും ഭർത്താവും തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങൾ; 2021 മുതൽ കൈപ്പറ്റുന്നത് വമ്പൻ തുക

IPL 2025: ആ കാര്യം മാനദണ്ഡം ആയിരുന്നെങ്കിൽ വിരാട് കോഹ്‌ലി ഒരുപാട് ഐപിഎൽ ട്രോഫികൾ നേടുമായിരുന്നു, പക്ഷേ...; തുറന്നടിച്ച് വ്ജോത് സിംഗ് സിദ്ധു

സ്റ്റേഷനുകളിലെ പാർക്കിങ് നിരക്ക് വർധിപ്പിച്ച് റെയിൽവേ; വർധന എട്ടു വർഷത്തിന് ശേഷം