ഇന്ന് ലാലിഗയിൽ തീപാറുന്ന പോരാട്ടമാണ് നടക്കാൻ പോകുന്നത്. എൽ ക്ലാസിക്കോ മത്സരത്തിൽ ബാഴ്സിലോണയും റയൽ മാഡ്രിഡും തമ്മിലുള്ള മത്സരം ഇന്ന് രാത്രി 12.30 നാണ് നടക്കുന്നത്. ഈ മത്സരത്തിൽ വിജയിച്ചാൽ ബാഴ്സിലോണയ്ക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടാൻ റയൽ മാഡ്രിഡിന് സാധിക്കും. കടുത്ത പോരാട്ടം നടക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
എന്നാൽ ബാഴ്സിലോണയും ബയേൺ മ്യുണിക്കും തമ്മിൽ നടന്ന മത്സരത്തിൽ വിനീഷ്യസ് ജൂനിയറിനെ ബാഴ്സയുടെ ആരാധകർ അധിക്ഷേപിച്ചിരുന്നു. വിനീഷ്യസ് മരിക്കട്ടെ എന്ന ചാന്റ് അവർ മുഴക്കുകയായിരുന്നു. ഇക്കാര്യത്തിൽ ലാലിഗയുടെ പ്രെസിഡന്റായ ടെബാസ് തന്റെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്.
ടെബാസ് പറയുന്നത് ഇങ്ങനെ:
“എൽ ക്ലാസിക്കോയുടെ കാര്യത്തിലും ബാക്കിയുള്ള മത്സരങ്ങളുടെ കാര്യത്തിലും എനിക്ക് നല്ല ആശങ്കയുണ്ട്. ഈ റേസിസ്റ്റുകളും മറ്റുള്ള അസഹിഷ്ണുതകളുമാണ് എന്നെ ആശങ്കപ്പെടുത്തുന്നത്. കൂടുതൽ വയലൻസുകൾ ഒന്നും ഉണ്ടാവില്ല എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇത്തരം കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. മോശമായ സംഭവങ്ങൾ ഒന്നും ഇല്ലാതെ നല്ല രൂപത്തിലുള്ള ഒരു എൽ ക്ലാസിക്കോ നടക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ” ലാലിഗ പ്രസിഡന്റ് പറഞ്ഞു.
Read more
മുൻപും പല തവണ ബാഴ്സയുടെ ആരാധകർ വിനിഷ്യസിനെ അധിക്ഷേപിച്ചിട്ടുണ്ട്. എന്തായാലും ഇന്നത്തെ മത്സരം റയൽ മാഡ്രിഡിന്റെ മൈതാനത്ത് വെച്ചാണ് നടക്കുന്നത്. അത് കൊണ്ട് ഒരുപാട് ബാഴ്സിലോണ ആരാധകർ കാണികളായി വരാനുള്ള സാദ്ധ്യതകൾ കുറവാണ്.