ഇന്നലെ ഒളിമ്പിക്സിൽ നടന്ന ആദ്യ ഫുട്ബോൾ മത്സരം വിവാദങ്ങളിലൂടെ ആയിരുന്നു തുടങ്ങിയത്. അർജന്റീനയും മൊറോക്കോയും തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിൽ അർജന്റീന ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയം ഏറ്റുവാങേണ്ടി വന്നു. അർജന്റീന സമനില ഗോൾ നേടിയിരുന്നുവെങ്കിലും രണ്ട് മണിക്കൂറുകൾക്ക് ശേഷം അത് നിഷേധിച്ചു. തുടർന്ന് വലിയ വിവാദങ്ങളിലേക്ക് ഇത് വഴി ഒരുക്കി. അങ്ങനെ ആണ് അർജന്റീന ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടതായി പ്രഖ്യാപിച്ചത്. ഇതിനെതിരെ രംഗത് വന്നിരിക്കുകയാണ് അർജന്റീനൻ പരിശീലകൻ ഹാവിയർ മഷറാനോ.
ഹാവിയർ മഷറാനോ പറയുന്നത് ഇങ്ങനെ:
” എന്താണ് സംഭവിച്ചതെന്ന് എനിക്ക് വിശദീകരിക്കാനാകുന്നില്ല. ഒന്നര മണിക്കൂർ ആണ് ഞങ്ങൾ ഡ്രസിങ് റൂമിൽ കാത്തിരുന്നത്. എന്താണ് സംഭവിച്ചതെന്ന് ആരും ഞങ്ങളെ അറിയിച്ചില്ല. മൊറോക്കൻ താരങ്ങൾ പോലും ഈ മത്സരം കളിക്കാൻ ആഗ്രഹിക്കുന്നില്ല. അവരുടെ ആരാധകർ ഞങ്ങളെ ആക്രമിച്ചു. എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും വലിയ സർക്കസ്സ് ആയിരുന്നു ഇത്. മെഡീനയുടെ ഗോൾ ഓഫ് സൈഡ് ആയിരുന്നെങ്കിൽ നിങ്ങൾ കളി തുടരണമായിരുന്നു. അല്ലാതെ ഒന്നര മണിക്കൂറിനു ശേഷം മൂന്ന് മിനിറ്റ് കളിക്കണം എന്ന് പറയുന്നതിന്റെ യുക്തി എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല” ഹാവിയർ മഷറാനോ പറഞ്ഞു.
Read more
ഇന്നലെ നടന്ന സംഭവവികാസങ്ങൾക്കെതിരെ അർജന്റീന ഫിഫയ്ക്ക് പരാതി നൽകിയിട്ടുണ്ട്. ഇത് ഫുട്ബോൾ ലോകത് ഇപ്പോൾ തന്നെ വലിയ രീതിയിലുള്ള വിവാദങ്ങൾക്കിടയാകേട്ടുണ്ട്. മത്സരത്തിനുടനീളം മൊറോക്കൻ ആരാധകർ അർജന്റീനൻ താരങ്ങൾക്കെതിരെ ചാൻറ് ചെയ്യ്തു വിളിക്കുകയും അവരെ ആക്രമിക്കാൻ മുതിരുകയും ചെയ്തിരുന്നു. തുടർന്ന് സെക്യൂരിറ്റി ഓഫീസേഴ്സ് ഇടപെട്ട് കാര്യങ്ങൾ സമാധാനപൂർവമാക്കി. മത്സരത്തിൽ അര്ജന്റീന പരാജയപെട്ടു എന്ന് അറിഞ്ഞപ്പോൾ മൊറോക്കൻ ആരാധകർ വീണ്ടും ചാൻറ് ചെയ്യാൻ തുടങ്ങിയിരുന്നു.