ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ ഇന്നു പരീക്ഷ ബ്‌ളാസ്‌റ്റേഴ്‌സിന്റെ ഹോര്‍മിപാമിന് ; ഇന്ത്യയ്ക്ക് കുറേക്കൂടി കടുപ്പപ്പോരാട്ടം

ഏഷ്യാകപ്പിന് മൂന്നോടിയായി ശക്തിപരീക്ഷണത്തിന് ഇറങ്ങിയിരിക്കുന്ന ഇന്ത്യ കുറേക്കൂടി ശക്തന്മാരായ ബലാറസിനെ ഇന്ന് നേരിടും. സൗഹൃദ മത്സരത്തില്‍ കേരളബ്‌ളാസ്‌റ്റേഴ്‌സിന്റെ പ്രതിരോധത്തില്‍ കോട്ട തീര്‍ത്ത ഹോര്‍മിപാം ഉള്‍പ്പെടെയുള്ളവര്‍ക്കാകും ഇന്ന് പരീക്ഷ. ഇത്തവണയും യുവതാരങ്ങളെയാണ് ഇന്ത്യന്‍ പരിശീലകന്‍ സ്റ്റിമാക്ക് കളത്തിലിറക്കുക. ഗോവന്‍ പ്രതിരോധക്കാരന്‍ അന്‍വര്‍ അലി, ഐഎസ്എല്ലിലെ എമേര്‍ജിംഗ് പ്‌ളേയര്‍ റോഷന്‍സിംഗ് നെയ്‌റോം എന്നിവരും ടീമിലെത്തുമെന്നാണ് കരുതുന്നത്.

പത്തുവര്‍ഷത്തിനിടയില്‍ ഇന്ത്യ ഒരു യൂറോപ്യന്‍ ടീമിനെ നേരിടുന്നതും ഇതാദ്യമാണ്. 2012 ല്‍ അസര്‍ ബെയ്ജാന് എതിരേ കളിച്ചതാണ് ഇന്ത്യ ഇതിന് മുമ്പ് യൂറോപ്യന്‍ എതിരാളികള്‍ക്ക് നേരെ കളിച്ചിട്ടുള്ള മത്സരം. ബഹ്‌റിനേക്കാള്‍ അല്‍പ്പം കൂടി കടുപ്പ ടീമാണ് ബലാറസ്. സാങ്കേതികമായും ശാരീരികമായും ഇന്ത്യയേക്കാള്‍ ഏറെ മുന്നിലുള്ള അവര്‍ ലോകകപ്പ് യോഗ്യതയില്‍ ലോകഫുട്‌ബോളിലെ അതികായന്മാരെയാണ് നേരിട്ടത്. വെയ്ല്‍സ്, ബെല്‍ജിയം, ചെക്ക് റിപ്പബ്‌ളിക് എന്നീ യൂറോപ്യന്‍ വമ്പന്മാരെയാണ് അവസാന നാലു മത്സരത്തില്‍ അവര്‍ നേരിട്ടത്. ഇന്ത്യയ്ക്ക് എതിരേ അവര്‍ കളിക്കാനിറങ്ങുന്നതും ഇതാദ്യമായിട്ടാണ്.

ബഹ്‌റിന്‍ നാഷണല്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യ കഴിഞ്ഞ സൗഹൃദ മത്സരത്തില്‍ ബലാറസിനെതിരേ മികച്ച പ്രകടനം നടത്തിയിരുന്നു. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് പരാജയപ്പെട്ടത്. മലയാളിതാരം സുഹൈര്‍ ഈ മത്സരത്തില്‍ കളിച്ചിരുന്നു. അതേസമയം ബഹ്‌റിനേക്കാള്‍ ഒരു പടികൂടി മെച്ചമുള്ള ടീമാണ് ബലാറസ്. കഴിഞ്ഞ മത്സരത്തില്‍ ചില കളിക്കാരുടെ പ്രകടനം അത്ര മെച്ചമായിരുന്നില്ലെന്നും അതുകൊണ്ടു തന്നെ ബലാറസിനെതിരേയുള്ള മത്സരത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും സ്റ്റിമാക്ക് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ കേരളബ്‌ളാസ്‌റ്റേഴ്‌സിന്റെ പ്രതിരോധത്തില്‍ വളരെയധികം മികവ് കാ്ട്ടിയ യുവതാരമാണ് ഹോര്‍മിപാം.

Latest Stories

അതിർത്തിയിൽ എല്ലാം ശാന്തം, ഇന്ത്യ- പാക് ഡിജിഎംഒ തല ചർച്ച ഇന്ന്; നിലപാട് വ്യക്തമാക്കാൻ രാജ്യം

വിജിലൻസ് അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് ഇന്ന് കോടതിയിൽ, എഡിജിപി അജിത് കുമാറിന് അതിനിർണായകം

ആക്രമണം നടത്തി എവിടെ വരെ ഓടിയാലും ഇന്ത്യ പിന്തുടര്‍ന്ന് വേട്ടയാടും, ഭീകരര്‍ക്ക് ശക്തമായ മറുപടി സൈന്യം നല്‍കിയെന്ന് പ്രതിരോധ മന്ത്രി

പാക് പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം, തുടര്‍ ചര്‍ച്ചകള്‍ നാളെ, മൂന്ന് സേനകളും സംയുക്തമായി പ്രവര്‍ത്തിച്ചുവെന്നും പ്രതിരോധ സേന

തിരുവനന്തപുരം വിമാനത്താവളത്തിന്റെ 3 കി.മീ ചുറ്റളവില്‍ റെഡ് സോണ്‍, തലസ്ഥാന നഗരിയില്‍ ഡ്രോണ്‍ പറത്തുന്നതിന് നിയന്ത്രണം

അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു, ഇന്ത്യയുടെ തിരിച്ചടിയില്‍ 40ഓളം പാക് സൈനികരും കൊല്ലപ്പെട്ടു, 9 വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തുവെന്നും പ്രതിരോധ സേന

ഓപ്പറേഷന്‍ സിന്ദൂര്‍ ലക്ഷ്യമിട്ടത് ഭീകരകേന്ദ്രങ്ങള്‍ മാത്രം, ഇന്ത്യയുടെ തിരിച്ചടി കൃത്യവും നിയന്ത്രിതവും, ഒമ്പതിലധികം തീവ്രവാദകേന്ദ്രങ്ങള്‍ തകര്‍ത്തു, നൂറിലധികം ഭീകരരെ വധിച്ചു

INDIAN CRICKET: അവന് പകരം മറ്റൊരാള്‍ അത് കുറച്ച് ബുദ്ധിമുട്ടേറിയ കാര്യമാവും, ആ താരം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തത്, തുറന്നുപറഞ്ഞ് മുന്‍താരം

യുക്രൈനുമായി നേരിട്ട് ചര്‍ച്ചയാകാമെന്ന് പുടിന്‍; പോസിറ്റിവ് തീരുമാനം, പക്ഷേ ആദ്യം വെടിനിര്‍ത്തല്‍ എന്നിട്ട് ചര്‍ച്ചയെന്ന് സെലന്‍സ്‌കി

വടകരയിൽ കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് അപകടം; കാർ യാത്രക്കാരായ 4 പേർക്ക് ദാരുണാന്ത്യം