'ഭാര്യ ഭക്ഷണമുണ്ടാക്കാത്തതോ, വീട്ടുജോലികൾ ചെയ്യാൻ ഭർത്താവിനോട് ആവശ്യപ്പെടുന്നതോ ആത്മഹത്യാപ്രേരണയല്ല': മധ്യപ്രദേശ് ഹൈക്കോടതി

ഭാര്യ ഭക്ഷണമുണ്ടാക്കാത്തതോ, വീട്ടുജോലികൾ ചെയ്യാൻ ഭർത്താവിനോട് ആവശ്യപ്പെടുന്നതോ ആത്മഹത്യാപ്രേരണയല്ലെന്ന് വ്യക്തമാക്കി മധ്യപ്രദേശ് ഹൈക്കോടതി. ഭർത്താവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭാര്യക്കെതിരെ കുറ്റം ചുമത്തിയ ജില്ലാ കോടതിയുടെ മുൻ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ പരാമർശം.

സർദാർപൂർ, ജില്ലാ-ധാർ ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജി പുറപ്പെടുവിച്ച മുൻ ഉത്തരവാണ് ജസ്‌റ്റിസ് ഹിർദേഷ് അധ്യക്ഷനായ കോടതി റദ്ദാക്കിയത്. 306 -ാം വകുപ്പ് പ്രകാരമായിരുന്നു ഭാര്യയ്‌ക്കെതിരെ കുറ്റം ചുമത്തിയത്. ഭാര്യക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ നിസ്സാരമാണെന്നും അതെല്ലാം എല്ലാ വീട്ടിലും നടക്കുന്നതാണെന്നും കോടതി വ്യക്തമാക്കി.

ഭർത്താവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ സംഗീതയെന്ന സ്ത്രീയാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. 2022 ഏപ്രിൽ 27 -നാണ് ഇവരുടെ വിവാഹം നടന്നത്. ദമ്പതികൾക്ക് ഒരു മകളുമുണ്ട്. ധാർ (എംപി)യിലെ രാജ്ഗഢിലെ ഒരു വാടക വീട്ടിലാണ് ദമ്പതികൾ താമസിച്ചിരുന്നത്. ഗവൺമെൻ്റ് സ്‌കൂൾ അധ്യാപികയായ സംഗീതയും കൂലിപ്പണിക്കാരനായ ഭർത്താവും ഏകദേശം ആറ് മാസത്തോളം വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. 2023 ഡിസംബർ 27 -ന് സംഗീതയുടെ ഭർത്താവ് അവരുടെ വസതിയിൽ തൂങ്ങി മരിക്കുകയായിരുന്നു. 21 ദിവസത്തിന് ശേഷം 2024 ജനുവരി 16 -ന് സംഗീതയ്‌ക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.

സം​ഗീത അവരുടെ സഹോദരന്റെ വിവാഹത്തിന് നൃത്തം ചെയ്തു, ഭർത്താവിനെ കൊണ്ട് പാചകം, വീട് വൃത്തിയാക്കൽ, വസ്ത്രം അലക്കൽ തുടങ്ങിയ ജോലികൾ ചെയ്യാനാവശ്യപ്പെട്ടു എന്ന കാരണത്താലാണ് ഭർത്താവ് മരിച്ചതെന്നാണ് ആരോപണം ഉയർന്നത്. ഇത്തരം കാര്യങ്ങൾ സം​ഗീതയുടെ ഭർത്താവിനെ നിരാശനാക്കിയെന്നും അതാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നും കാണിച്ചാണ് സംഗീതയ്‌ക്കെതിരെ കുറ്റം ചുമത്തിയത്.

ഇതിനെതിരെയാണ് സംഗീത ഹൈക്കോടതിയെ സമീപിച്ചത്. ഭർത്താവ് മരിക്കാൻ കാരണമായി ഉന്നയിച്ച കാര്യങ്ങളിൽ തെളിവില്ലെന്ന് സംഗീതയുടെ അഭിഭാഷകൻ വാദിച്ചു. അയാൾ മരണക്കുറിപ്പെഴുതി വയ്ക്കുകയോ ആരോടെങ്കിലും ഇതേച്ചൊല്ലി എന്തെങ്കിലും പറയുകയോ ചെയ്തിട്ടില്ലെന്നും നേരത്തെ സം​ഗീതയ്ക്കെതിരെ ആരോപണങ്ങളൊന്നും ഉന്നയിച്ചിരുന്നില്ലെന്നും സംഗീതയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

ഭാര്യ ഭക്ഷണമുണ്ടാക്കാത്തതോ, വീട്ടുജോലികൾ ചെയ്യാൻ ഭർത്താവിനോട് ആവശ്യപ്പെടുന്നതോ ആത്മഹത്യാപ്രേരണയല്ലെന്ന് വ്യക്തമാക്കി മധ്യപ്രദേശ് ഹൈക്കോടതി. ഭർത്താവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭാര്യക്കെതിരെ കുറ്റം ചുമത്തിയ ജില്ലാ കോടതിയുടെ മുൻ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ പരാമർശം.

ഭാര്യക്കെതിരെ കുറ്റം ചുമത്തിയ ജില്ലാ കോടതിയുടെ മുൻ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് മധ്യപ്രദേശ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്. ഭാര്യ ഭക്ഷണമുണ്ടാക്കാത്തതോ, വീട്ടുജോലികൾ ചെയ്യാൻ ഭർത്താവിനോട് ആവശ്യപ്പെടുന്നതോ ആത്മഹത്യാപ്രേരണയായി കണക്കാക്കാനാവില്ലെന്ന് കോടതി അറിയിച്ചു.