കാമ്പസിലെ പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ നിരോധിക്കാനുള്ള കേംബ്രിഡ്ജ് സർവകലാശാലയുടെ ശ്രമം പരാജയം

പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾക്ക് അഞ്ച് വർഷത്തെ വിലക്ക് ഏർപ്പെടുത്താനുള്ള കേംബ്രിഡ്ജ് സർവകലാശാലയുടെ ശ്രമം പരാജയപ്പെട്ടുവെന്ന് മനുഷ്യാവകാശ സംഘടനകൾ. ഈ വാരാന്ത്യത്തിലെ ബിരുദദാന ചടങ്ങുകൾക്ക് മുമ്പ് 2030 വരെയുള്ള നിരോധനാജ്ഞ അടിയന്തിരമായി ആവശ്യമാണെന്ന് കേംബ്രിഡ്ജ് സർവകലാശാല കോടതിയിൽ വാദിക്കാൻ ശ്രമിച്ചു. എന്നാൽ നാളെ വരെ മാത്രമേ ഉത്തരവ് അനുവദിക്കൂ എന്ന് പറഞ്ഞുകൊണ്ട് ജഡ്ജി ആ അപേക്ഷ തള്ളിക്കളഞ്ഞു.

നിലവിൽ വിലക്ക് കേംബ്രിഡ്ജിലെ സെനറ്റ് ഹൗസിലും ചടങ്ങ് നടക്കുന്ന സെനറ്റ് ഹൗസ് യാർഡിന് മുന്നിലുള്ള പുൽത്തകിടിയിലും ബാധകമായിരിരിക്കും. സർവകലാശാലയുടെ അപേക്ഷയിൽ താൽപ്പര്യമുള്ള കക്ഷികൾക്ക് ശരിയായി പ്രതികരിക്കാൻ വളരെ കുറച്ച് സമയം മാത്രമേ നൽകിയിട്ടുള്ളൂ എന്നത് “ഗുരുതരമായ ആശങ്കാജനകമായ കാര്യമാണ്” എന്ന് ജഡ്ജി പറഞ്ഞതിനാൽ മാർച്ചിൽ കൂടുതൽ വാദം കേൾക്കൽ നടക്കും.

കേംബ്രിഡ്ജ് 4 പലസ്തീൻ (C4P), യൂറോപ്യൻ ലീഗൽ സപ്പോർട്ട് സെന്റർ (ELSC), പലസ്തീൻ സോളിഡാരിറ്റി കാമ്പെയ്ൻ (PSC), കേംബ്രിഡ്ജ് സ്റ്റുഡന്റ് യൂണിയൻ, ലിബർട്ടി ആൻഡ് യൂണിവേഴ്സിറ്റി ആൻഡ് കോളേജ് യൂണിയൻ (UCU) എന്നിവയുൾപ്പെടെയുള്ള ഗ്രൂപ്പുകൾ സർവകലാശാലാ അപേക്ഷയെ എതിർത്തു.