'എനിക്ക് പെട്ടന്ന് വീട്ടിൽ പോണം, അത് കൊണ്ട് ഞാൻ വേഗം കളി തീർത്തു'; ഹാർദിക്‌ പാണ്ട്യ വേറെ ലെവൽ; ബംഗ്ലാദേശിനെ 7 വിക്കറ്റുകൾക്ക് തോല്പിച്ച് ഇന്ത്യ

ബംഗ്ലാദേശിനെതിരെ നടക്കുന്ന ആദ്യ ടി-20 മത്സരത്തിൽ ഇന്ത്യക്ക് 7 വിക്കറ്റ് ജയം. ഇതോടെ മൂന്ന് ടി-20 മത്സരങ്ങൾ അടങ്ങുന്ന പരമ്പര ഇന്ത്യ 1-0 ത്തിന് മുന്നിൽ നിൽക്കുകയാണ്. ഇന്ത്യയ്ക്ക് വേണ്ടി വന്നവരും പോയവരും എല്ലാം വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് കാഴ്ച വെച്ചത്. ടീമിന് വേണ്ടി ടോപ് ബാറ്റിംഗ് പ്രകടനം നടത്തിയ താരങ്ങളിൽ മുൻപിൽ നിൽക്കുന്നത് ഓൾ റൗണ്ടർ ഹാർദിക്‌ പാണ്ഡ്യായാണ്. 16 പന്തുകളിൽ 5 ഫോറും 2 സിക്സറുകളുമടക്കം 39 റൺസ് ആണ് അദ്ദേഹം നേടിയത്.

കൂടാതെ 19 പന്തുകളിൽ നിന്ന് 6 ഫോറുകൾ അടക്കം 29 റൺസ് നേടി ടീമിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ച വെച്ചു മലയാളി താരം സഞ്ജു സാംസൺ. ഒപ്പം ക്യാപ്റ്റൻ സൂര്യ കുമാർ യാദവും 14 പന്തിൽ 3 സിക്സറുകളും 2 ഫോറും ഉൾപ്പടെ 29 റൺസ് നേടി മികച്ച മുന്നേറ്റം നടത്തി. ആദ്യ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഭേദപ്പെട്ട ഇന്നിങ്സ് നടത്തിയ നിതീഷ് കുമാർ 15 പന്തുകളിൽ 16 റൺസ് നേടി. ഓപ്പണർ അഭിഷേക് ശർമ്മ ഏഴ് പന്തിൽ 16 റൺസ് നേടി മികച്ച തുടക്കം നൽകി.

ഇന്നത്തെ മത്സരത്തിൽ പ്രധാനമായും ഇന്ത്യയുടെ ബോളിങ് മികവാണ് എടുത്ത് പറയേണ്ടത്. അർശ്ദീപ് സിങ് ആദ്യ പവർ പ്ലേയിൽ തന്നെ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. താരം 3.5 ഓവറിൽ 14 റൺസ് വഴങ്ങി ,മൂന്നു വിക്കറ്റുകൾ നേടി. വരുൺ ചക്രവർത്തി നാല് ഓവറിൽ 31 റൺസ് വഴങ്ങി 3 വിക്കറ്റുകൾ സ്വന്തമാക്കി. മായങ്ക് യാദവ് അരങ്ങേറ്റ മത്സരത്തിൽ തന്നെ ആദ്യ ഓവർ മെയ്ഡൻ ആകുകയും 21 റൺസ് വഴങ്ങി ഒരു വിക്കറ്റ് കരസ്ഥമാക്കുകയും ചെയ്യ്തു. ഒപ്പം വാഷിങ്ടൺ സുന്ദർ, ഹാർദിക്‌ പാണ്ട്യ എന്നിവർ ഓരോ വിക്കറ്റുകൾ വീതം നേടി.

Read more

ബംഗ്ലാദേശിനായി ബാറ്റിംഗിൽ മെഹന്ദി ഹസൻ 28 പന്തുകളിൽ നിന്ന് 32 റൺസും, നജ്മുൽ ഷാന്റോ 25 പന്തുകളിൽ നിന്ന് 27 റൺസും നേടി ടോപ് സ്കോറെർസ് ആയി. ടാസ്കിന് അഹമ്മദ്, ടോഹിദ് ഹൃദോയ് എന്നിവർ 12 റൺസും റിഷാദ് ഹൊസൈൻ 11 റൺസും നേടി രണ്ടക്കം കടന്നു. ബോളിങ്ങിൽ മുസ്തഫിസുർ റഹ്മാനും, മെഹന്ദി ഹാസനും ഓരോ വിക്കറ്റുകളും നേടി.