ലേലത്തിൽ 18 കോടി കിട്ടാൻ മാത്രം ഒരു വകുപ്പും അവന് ഇല്ല, സോഷ്യൽ മീഡിയ തള്ളുകൾ മാറ്റി നിർത്തിയാൽ ആ താരം അത്ര പോരാ; ടോം മൂഡി പറഞ്ഞത് ഇങ്ങനെ

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ 18-ാം പതിപ്പിനുള്ള കളിക്കാരുടെ ലേലം സംബന്ധിച്ച നിയമങ്ങൾ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് അടുത്തിടെ പുറത്തിറക്കിയിരുന്നു. വിവിധ നിയന്ത്രണങ്ങളിൽ, ഏതൊരു ഫ്രാഞ്ചൈസിക്കും പരമാവധി 6 താരങ്ങളെ വരെ നിലനിർത്താനുള്ള നിയമവും പറഞ്ഞിരുന്നു.

നിലനിർത്തുന്ന മുൻനിര താരത്തിന് 18 കോടിയും മറ്റ് 2 താരങ്ങൾക്ക് 14, 11 കോടി രൂപയും ലഭിക്കും. ടീമുകൾക്ക് 2 കളിക്കാരെ കൂടി നിലനിർത്തണമെങ്കിൽ, അവരെ 18, 14 കോടി രൂപയ്ക്ക് സ്വന്തമാക്കണം. ഇതിനാൽ തന്നെ ഹാർദിക്, രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ്, തിലക് വർമ്മ തുടങ്ങിയ നിരവധി താരങ്ങൾ എംഐയ്ക്ക് ഉണ്ട്, അവരെ ആ 5 സ്ലാബുകളിൽ നിലനിർത്താം. ESPNCricinfo-യോട് സംസാരിച്ച മൂഡി, ജസ്പ്രീത് ബുംറയെയും സൂര്യകുമാർ യാദവിനെയും 18 കോടിയിലും ഹാർദിക് 14-ലും നിലനിർത്തുമെന്ന് മൂഡി പറഞ്ഞു. 18 കോടി കിട്ടണം എങ്കിൽ ആ താരം മാച്ച് വിന്നർ ആയിരിക്കണം എന്നും പറഞ്ഞു.

“ഐപിഎല്ലിൻ്റെ അവസാന പതിപ്പിലെ കാര്യങ്ങൾ എങ്ങനെ വ്യതിചലിച്ചുവോ, അവൻ (രോഹിത് ശർമ്മ) കഴിഞ്ഞ 6-12 മാസങ്ങളിൽ സംഭവിച്ചതിൽ അൽപ്പം നിരാശനാകുമെന്ന് ഞാൻ കരുതുന്നു. 18 കോടിയിൽ ബുംറയും സൂര്യകുമാർ യാദവും ഉണ്ടാകും. ഹാർദിക്ക് 14 കോടി രൂപ വരെ പോകാം. അതേസമയം മുംബൈ നായകൻ എന്ന നിലയിലും ഓൾ റൗണ്ടർ എന്ന നിലയിലും ഹാർദിക്കിന് 18 കോടി രൂപ വരെ പോകാനുള്ള സാധ്യതകൾ കൂടുതലായിരുന്നു. എന്നാൽ അവൻ അത്ര വലിയ മാച്ച് വിന്നർ ആണെന്ന് തോന്നുന്നില്ല. കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗിലെ പ്രകടനം മോശം ആയിരുന്നു,. അതുകൊണ്ടാണ് അവനെ 14 കോടിയിൽ ഒതുക്കിയത്” മൂഡി പറഞ്ഞു.

എന്തായാലും മുംബൈയിൽ തുടരാൻ സാധ്യത ഇല്ലാത്തതിനാൽ തന്നെ രോഹിത് ലേലത്തിൽ വമ്പൻ നേട്ടം ഉണ്ടാക്കാൻ സാധ്യത കൂടുതലാണ്.