അമ്പയർ കാണാതെ പോയതോ അതോ വിട്ടുതന്നതോ, അന്ന് പിറക്കേണ്ടത് ഏഴ് സിക്സ് ആയിരുന്നു; 2007 ലോകകപ്പിലെ യുവിയുടെ പ്രകടനത്തെക്കുറിച്ച് സ്റ്റുവർട്ട് ബ്രോഡ്

2007-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ടി20 ലോകകപ്പിൽ യുവരാജ് സിങ്ങിൻ്റെ 6 പന്തിൽ 6 സിക്സ് പ്രകടനമൊക്കെ ആരും തന്നെ മറക്കാനിടയില്ല. യുവിയുടെയും ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തേയും തന്നെ ഏറ്റവും അവിസ്മരണീയ നിമിഷമായിരുന്നു അത്. ഇപ്പോഴിതാ അന്നത്തെ മത്സരത്തിൽ തൻ്റെ ഒരു പന്തിൽ നോബോൾ വിളിക്കാതിരുന്നത് തൻ്റെ ഭാഗ്യമാണെന്ന് മുൻ ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു.

ഡർബനിൽ നടന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നിർണായക സൂപ്പർ എട്ട് പോരാട്ടത്തിൽ, യുവരാജ് ബ്രോഡിനെ തകർത്തടിക്കുക ആയിരുന്നു. ഇന്നിങ്സിന്റെ ൧൯ ആം ഓവറിലായിരുന്നു ആ അതുല്യ പ്രകടനം പിറന്നത്. ബിഗ്-ഹിറ്റിംഗിൻ്റെ ക്രൂരമായ പ്രകടനം നാലോവറിൽ 0/60 എന്ന ദയനീയമായ കണക്കുകളുമായി ഫിനിഷ് ചെയ്യുനതിലേക്ക് താരത്തെ എത്തിച്ചു.

ഇപ്പോഴിതാ 17  വർഷങ്ങൾക്ക് ശേഷം ആ ഓവറിൻ്റെ വീഡിയോ താൻ ഒരിക്കലും കണ്ടിട്ടില്ലെന്ന് ബ്രോഡ് വെളിപ്പെടുത്തി. ഓവറിൽ ഏഴ് സിക്‌സറുകൾ അടിക്കുന്നത് ഒഴിവാക്കുന്നതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.

“ഞാൻ ഒരിക്കലും അത് പിന്നീട് കണ്ടിട്ടില്ല. സത്യത്തിൽ എനിക്ക് ഭാഗ്യമുണ്ട്. അവിടെയും ഒരു നോ-ബോൾ കൊണ്ട് രക്ഷപ്പെടാൻ എനിക്ക് ഭാഗ്യമുണ്ടായി. അത് ഏഴ് (സിക്സറുകൾ) ആകാമായിരുന്നു. ഞാൻ എറിഞ്ഞ ഒരു നോ ബോൾ അമ്പയർ വിളിച്ചില്ല. ”ബ്രോഡ് പറഞ്ഞു.

17 വർഷം മുമ്പ് യുവരാജ് സിങ്ങിൻ്റെ ‘സിക്‌സറി’നോടുള്ള ബ്രോഡിൻ്റെ പ്രതികരണത്തിൻ്റെ വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്. ഇന്ത്യ അവരുടെ 20 ഓവറിൽ 218/4 എന്ന കൂറ്റൻ സ്കോർ നേടിയപ്പോൾ ബ്രോഡിൻ്റെ ഓവർ ചെലവേറിയതായി തെളിഞ്ഞു, യുവരാജ് 16 പന്തിൽ 58 റൺസ് നേടി.

ഇംഗ്ലണ്ട് ആവേശകരമായ മറുപടി നൽകിയെങ്കിലും 18 റൺസിന് വീണു, സെമി ഫൈനലിന് മുമ്പ് ടൂർണമെൻ്റിൽ നിന്ന് പുറത്തായി. അതേസമയം, ഇംഗ്ലണ്ട് വിജയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ടീം ഇന്ത്യ, ഫൈനലിൽ പാകിസ്ഥാനെ അഞ്ച് റൺസിന് തോൽപ്പിച്ച് ഉദ്ഘാടന ടി20 ലോകകപ്പ് പതിപ്പിൽ കിരീടം ചൂടി.