ഐപിഎല്‍ 2024: 'ഒരു സ്പിന്നറെപ്പോലെ പന്തെറിയുന്ന ഒരേയൊരു സ്പിന്നര്‍ അവനാണ്': ടീം ഇന്ത്യയെ കുത്തി ഹര്‍ഭജന്‍ സിംഗ്

മാച്ച് വിന്നിംഗ് സ്പിന്നര്‍മാരാല്‍ ഇന്ത്യ അനുഗ്രഹീതമാണ്. രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ അന്താരാഷ്ട്ര ക്രിക്കറ്റിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും വിക്കറ്റ് വീഴ്ത്തി. ഇവര്‍ക്കെല്ലാം ഇടയില്‍ ചാഹല്‍ ഇപ്പോള്‍ എല്ലാ ശ്രദ്ധയും നേടുകയാണ്. 12 വിക്കറ്റുകളുള്ള നിലവിലെ പര്‍പ്പിള്‍ ക്യാപ് ഉടമയാണ് അദ്ദേഹം. ലീഗില്‍ ഇതുവരെ 199 വിക്കറ്റുകളാണ് യൂസി നേടിയത്.

ഇപ്പോഴിതാ ടൂര്‍ണമെന്റിന്റെ പതിനേഴാം സീസണിലെ താരത്തിന്റെ ബോളിംഗ് പ്രകടനത്തെ പ്രശംസിച്ചു രംഗത്തുവന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. ഒരു സ്പിന്നറെപ്പോലെ പന്തെറിയുന്ന ഒരേയൊരു സ്പിന്നര്‍ ചഹലാണെന്ന് ഹര്‍ഭജന്‍ പറഞ്ഞു.

അവന്‍ ചാമ്പ്യന്‍ ക്രിക്കറ്റ് താരമാണ്. ലോക ക്രിക്കറ്റില്‍ അദ്ദേഹത്തെപ്പോലെ മറ്റാരുമില്ല. ഞാന്‍ അദ്ദേഹത്തിന്റെ വലിയ ആരാധകനാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒരു സ്പിന്നറെ പോലെ പന്തെറിയുന്ന ഏക സ്പിന്നര്‍ അവനാണ്.

അവന്‍ പതുക്കെ ബോള്‍ ചെയ്യുന്നു. പന്ത് പറക്കുന്നതിനെ ഭയപ്പെടുന്നില്ല. ഈ ദിവസങ്ങളില്‍ സ്പിന്നര്‍മാര്‍ ബാറ്റ്സ് ചെയ്യാതിരിക്കാന്‍ വേഗത്തില്‍ പന്തെറിയുന്നു, എന്നാല്‍ യൂസി വ്യത്യസ്തനാണ്. സിക്സോ ഫോറോ അടിച്ചാലും അവന്‍ ബോളിംഗ് ശൈലിയില്‍ മാറ്റം വരുത്തില്ല- ഹര്‍ഭജന്‍ സിംഗ് സ്റ്റാര്‍ സ്പോര്‍ട്സില്‍ പറഞ്ഞു.

എന്നാല്‍ നിലവില്‍ ഇന്ത്യന്‍ ടീമില്‍ താരത്തിന് ഇടമില്ല. മികച്ച ട്രാക്ക് റെക്കോര്‍ഡ് ഉണ്ടായിരുന്നിട്ടും മാനേജ്മെന്റും ദേശീയ സെലക്ടര്‍മാരും അദ്ദേഹത്തെ അവഗണിച്ചു. മുന്‍ കളിക്കാരെയും ആരാധകരെയും ഞെട്ടിച്ച് കേന്ദ്ര കരാറും അദ്ദേഹത്തിന് ലഭിച്ചില്ല.

2024 ലെ ഐസിസി ടി20 ലോകകപ്പിനുള്ള ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി സമ്മര്‍ദ്ദത്തിലാകും. ചഹലിന് ടിക്കറ്റ് ലഭിച്ചില്ലെങ്കില്‍ തിരിച്ചടിക്ക് സാധ്യതയുണ്ട്.