2024 ലെ ടി20 ലോകകപ്പിനുള്ള ടീമിനെ തിരഞ്ഞെടുക്കുമ്പോൾ വെറ്ററൻ കീപ്പർ-ബാറ്റർ ദിനേഷ് കാർത്തിക്കിനെ ദേശീയ സെലക്ടർമാർ അവഗണിക്കണമെന്ന് മുൻ ടീം ഇന്ത്യ ക്രിക്കറ്റ് താരം സുബ്രഹ്മണ്യം ബദരിനാഥ് പറയുന്നു. റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനായി നടന്നുകൊണ്ടിരിക്കുന്ന ഐപിഎൽ 2024 ലെ മികച്ച പ്രകടനത്തിലൂടെ കാർത്തിക്ക് ലോകകപ്പ് ടീമിൽ എത്തുമെന്ന് വിശ്വസിക്കുന്നവർ ഉണ്ട്. എന്നിരുന്നാലും, പരിചയസമ്പന്നനായ താരത്തെക്കാൾ ഒരു ചെറുപ്പക്കാരൻ അംഗീകാരം നേടണമെന്ന് ബദരീനാഥ് അഭിപ്രായപ്പെട്ടു.
ഫിനിഷറുടെ റോളിലേക്ക് കാർത്തിക്കിനെ പരിഗണിക്കാമെങ്കിലും, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, റിങ്കു സിംഗ് എന്നിവർ ഉള്ളപ്പോൾ കാർത്തിക്കിന്റെ ആവശ്യമില്ല എന്നാണ് മുൻ താരം പറഞ്ഞത്സ്റ്റാ ർ സ്‌പോർട്‌സ് പ്രസ് റൂമിൽ സംസാരിക്കവെ അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്:
“കാണുക, നിങ്ങൾ ദിനേശ് കാർത്തിക്കിനെ തിരഞ്ഞെടുക്കുകയാണെങ്കിൽ, നിങ്ങൾ അവനെ എല്ലാ മത്സരങ്ങളിലും ഇലവനിൽ കളിക്കണം. ദിനേശ് കാർത്തിക്കിനെ പോലെയുള്ള ഒരു കളിക്കാരന് ടീം ഇന്ത്യയിലെ ഇലവനിൽ ഇടമുണ്ടോ എന്നതാണ് ചോദ്യം? കാരണം ഞാൻ സത്യസന്ധമായി പറയട്ടെ, അവൻ തൻ്റെ കരിയറിൻ്റെ സായാഹ്നത്തിലാണ്, അതിനാൽ നിങ്ങൾ അവനെ സ്ക്വാഡിൽ നിലനിർത്താൻ ആഗ്രഹിക്കില്ല. ഒരുപാട് യുവതാരങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ട് നിൽക്കുമ്പോൾ നിങ്ങൾക്കവന്റെ ആവശ്യമില്ല എന്നതാണ് സത്യം/” മുൻ താരം പറഞ്ഞു
“ഫിനിഷിങ് റോളിൽ ഹാർദിക്, റിങ്കു സിംഗ് പോലെ ഉള്ള താരങ്ങൾ ഉള്ളപ്പോൾ ഇന്ത്യക്ക് ഒന്നും പേടിക്കാൻ ഇല്ല. ജഡേജക്ക് മുന്നിൽ റിങ്കു സിംഗ് എത്തണം എന്നതാണ് എന്റെ ആഗ്രഹം. ” ബദരീനാഥ് നിർദേശിച്ചു.
ഈ സീസണിൽ ആർസിബിക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമാണ് ദിനേഷ് കാർത്തിക്. 196.09 എന്ന തകർപ്പൻ സ്‌ട്രൈക്ക് റേറ്റിൽ ഏഴ് ഇന്നിംഗ്‌സുകളിൽ നിന്ന് 251 റൺസാണ് 38-കാരൻ നേടിയത്.
Read more
2022-ൽ ഓസ്‌ട്രേലിയയിൽ നടന്ന ടി20 ലോകകപ്പിനുള്ള മെൻ ഇൻ ബ്ലൂ ടീമിൽ ഇടം നേടാൻ കാർത്തിക്കിൻ്റെ തകർപ്പൻ ബാറ്റിംഗ് മികവ് അദ്ദേഹത്തെ സഹായിച്ചു എന്നത് എടുത്തു പറയേണ്ടതാണ്. എന്നിരുന്നാലും, മൂന്ന് ഇന്നിംഗ്സുകളിലായി 14 റൺസ് മാത്രം നേടി താരം നിരാശപ്പെടുത്തി.