'എന്നോട് ക്ഷമിക്കു'; പെനാൽറ്റി മിസ് ആക്കി റൊണാൾഡോ; രക്ഷകനായി ദിയഗോ കോസ്റ്റ

യൂറോ കപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ സ്ലോവേനിയയെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ 3-0 ത്തിനു തോല്പിച്ച് പോർച്ചുഗൽ ക്വാട്ടർ ഫൈനലിലേക്ക് യോഗ്യത നേടി. തുടക്കം മുതലേ ആധിപത്യം സ്ഥാപിച്ചിരുന്നത് പോർച്ചുഗൽ ആയിരുന്നു. 73 ശതമാനവും പൊസഷൻ അവരുടെ കൈയിൽ ആയിരുന്നു, പക്ഷെ എക്സ്ട്രാ ടൈം വരെ കളി പോയിട്ടും ഇരു ടീമുകൾക്കും ഗോൾ നേടാൻ സാധിച്ചില്ല.

പെനാൽറ്റി മിസ് ആക്കിയ റൊണാൾഡോ കളിക്കളത്തിൽ വെച്ച് മാപ്പ് ചോദിക്കുന്ന തരത്തിൽ കണികളോട് ആലിംഗനം ചെയ്യ്തു. മത്സര ശേഷവും താരം ആരാധകരോട് മാപ്പ് പറയുകയും ചെയ്യ്തു. ഈ വർഷത്തെ യൂറോ കപ്പിൽ ഇത് വരെ ആയിട്ടും ഒരു ഗോൾ പോലും നേടാൻ റൊണാൾഡോയ്ക്ക് സാധിച്ചിട്ടില്ല. എക്സ്ട്രാ ടൈമിലെ 104 ആം മിനിറ്റിലായിരുന്നു താരം പെനാൽറ്റി പാഴാക്കിയത്. തുടർന്നുള്ള നിമിഷങ്ങളിൽ പോർച്ചുഗൽ ടീം ഗോൾ നേടാൻ ശ്രമിച്ചെങ്കിലും പക്ഷെ ഫലം കണ്ടില്ല.

പെനാൽറ്റി ഷൂട്ട് ഔട്ടിൽ ടീമിന് രക്ഷകനായി ഉദിച്ചത് ഗോൾ കീപ്പർ ദിയഗോ കോസ്റ്റ ആയിരുന്നു. സ്ലോവേനിയൻ താരങ്ങളുടെ എല്ലാ ഷോട്ടുകളും കോസ്റ്റ വലയിൽ കയറ്റാതെ തടയുകയായിരുന്നു. അതെ സമയം പോർച്ചുഗൽ താരങ്ങൾ എല്ലാം തന്നെ ഗോൾ ആകുകയും കളി ജയിപ്പിക്കുകയും ചെയ്യ്തു. എല്ലാ പെനാൽറ്റി ഷോട്ടുകളും തടഞ്ഞത് കൊണ്ട് പുതിയ റെക്കോഡും സൃഷ്ടിച്ചിരിക്കുകയാണ് ദിയഗോ കോസ്റ്റ.

ആദ്യ പെനാൽറ്റി പാഴാക്കിയ റൊണാൾഡോ ഷൂട്ട് ഔട്ടിലെ തന്റെ ആദ്യ ഷോട്ട് ഗോൾ ആക്കിയിരുന്നു. ടൂർണമെന്റിൽ ക്രിസ്റ്റിയാനോയ്ക്ക് ഇത് വരെ ഗോൾ അക്കൗണ്ട് തുറക്കാനായിട്ടില്ല. താരത്തിന്റെ ഗംഭീര തിരിച്ച് വരവിനു വേണ്ടി കാത്തിരിക്കുകയാണ് ഫുട്ബോൾ ആരാധകർ. ഇന്നത്തെ മത്സരം ജയിച്ചതോടു കൂടി യൂറോയിലെ അടുത്ത ഘട്ടമായ ക്വാട്ടർ ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുകയാണ് പോർച്ചുഗൽ. അടുത്ത മത്സരം ജൂലൈ 6 നു ഫ്രാൻസിനെതിരെ ആയിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്.