രാജാവിനെ സാക്ഷി നിർത്തി പടയാളിയുടെ വിളയാട്ടം; അർജന്റീനയ്ക്ക് തകർപ്പൻ ജയം

കോപ്പ അമേരിക്കയിൽ പെറുവിനെതിരെ അർജന്റീനയ്ക്ക് 2 – 0 ത്തിന്റെ മിന്നും ജയം. ഇന്നത്തെ മത്സരത്തിലും താരമായത് ലൗടാരോ മാർട്ടിനെസ് തന്നെ ആണ്. ഇരട്ട ഗോളുകൾ നേടി അർജന്റീനയുടെ ടോപ് സ്കോറെർ ആയി നിൽക്കുകയാണ് അദ്ദേഹം. ഇന്നത്തെ മത്സരത്തിൽ ലയണൽ മെസി കളിച്ചിരുന്നില്ല. ജയിച്ചാലും തോറ്റാലും ക്വാട്ടർ ഫൈനൽ ഉറപ്പിച്ചിരുന്നത് കൊണ്ട് തന്നെ ടീം ടെൻഷൻ ഇല്ലാതെ ആണ് കളിച്ചത്.

തുടക്കം മുതലേ അറ്റാക്ക് ചെയ്യ്തായിരുന്നു അര്ജന്റീന കളിച്ചത്. കളിയുടെ 75 ശതമാനം പൊസഷനും ഇവരുടെ കൈയിൽ ആയിരുന്നു. കളിയുടെ ആദ്യ പകുതിയിൽ ഇരു ടീമുകളും ഗോളുകൾ ഒന്നും തന്നെ നേടിയിരുന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മാർട്ടിനെസ് ഡി മരിയയുടെ സഹായത്തോടെ പെറുവിന്റെ വലയിൽ പന്ത് കയറ്റി.

പെറുവിന് മുന്നേറ്റം നടത്താൻ അര്ജന്റീന പ്രധോരോധ ഭടന്മാർ സമ്മതിച്ചിരുന്നില്ല. കളിയുടെ അവസാന നിമിഷങ്ങളിൽ ഒരു ഷോട്ട് അടിച്ചുവെങ്കിലും അർജന്റീനയുടെ ഗോൾ പോസ്റ്റിൽ തട്ടി അത് മാറുകയായിരുന്നു. ലയണൽ മെസിയെ സാക്ഷി നിർത്തിയായിരുന്നു മാർട്ടിനെസ് തന്റെ രണ്ട് ഗോളുകളും നേടിയത്.

അർജന്റീനയുടെ അടുത്ത മത്സരം കോപ്പയുടെ രണ്ടാം ഘട്ടമായ ക്വാട്ടർ ഫൈനൽ ആണ്. ആരായിരിക്കും അവരുടെ എതിരാളികൾ എന്ന ഇപ്പോഴും ഉറപ്പിക്കാറായിട്ടില്ല. അടുത്ത മത്സരത്തിൽ ലയണൽ മെസി ആദ്യ 11 കളിക്കും കൂടാതെ ലൗടാരോ മാർട്ടിനെസും ഒപ്പം ഉണ്ടാകും എന്നാണ് അര്ജന്റീന ക്യാമ്പിൽ നിന്നും വരുന്ന റിപ്പോട്ട്.