അത് റോണാള്‍ഡോയുടെ തന്ത്രം മാത്രമെന്ന് യുണൈറ്റഡ്

ലാലിഗയില്‍ തോല്‍വികളില്‍ നട്ടംതിരിയുകയാണ് റയല്‍. ടീമിന്റെ കിരീട പ്രതീക്ഷ ഏകദേശം അസ്തമിച്ചുകഴിഞ്ഞു. അതിനിടയില്‍ റയലില്‍ നിന്ന് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ തന്റെ പഴയ തട്ടകമായ യുണൈറ്റഡിലേക്ക് പോകുന്നുവെന്ന തരത്തില്‍ വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്.

എന്നാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇക്കാര്യം മറ്റൊരു തലത്തിലാണ് നോക്കികാണുന്നത്. റൊണാള്‍ഡോ തിരിച്ചെത്തുമെന്ന കാര്യത്തില്‍ യുണൈറ്റഡിന് ഉറപ്പൊന്നുമില്ല എന്നാണ് ഇ.എസ്.പി.എന്നില്‍ വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

തിങ്കളാഴ്ച വന്ന പല മാധ്യമങ്ങളിലും സമ്മര്‍ വിന്റോയില്‍ താരം റയല്‍ വിട്ട് യുണൈറ്റഡിലേക്കെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യുണൈറ്റഡ് സംശയിക്കുന്നത് ഇങ്ങനെ ഊഹാപോങ്ങള്‍ സൃഷ്ടിച്ച് റയലില്‍ സ്ഥാനം ഉറപ്പിക്കാനുള്ള താരത്തിന്റെ തന്ത്രമാണോ ഇതെന്നാണ്.

അതെസമയം റൊണാള്‍ഡോ ലക്ഷ്യമിട്ട് ഫ്രഞ്ച് ഭീമന്‍മാരായ പി.എസ്.ജിയും രംഗത്തുണ്ട് എന്ന റിപ്പോര്‍ട്ടുകളും സജീവമാണ്. ബാഴ്‌സയില്‍ നിന്നും ലോക റെക്കോര്‍ഡ് തുകയ്ക്ക് പിഎസ്ജിയിലേക്കു കൂടുമാറിയ നെയ്മറുമായി റൊണാള്‍ഡോയെ കൈമാറ്റം ചെയ്യാന്‍ ലോസ് ബ്ലാങ്കോസ് മാനേജ്‌മെന്റ് ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കിടയിലാണ് തന്റെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മോഹം റൊണാള്‍ഡോ അറിയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, പി.എസ്.ജിയില്‍ നിന്ന് ബ്രസീലിയന്‍ സൂപ്പര്‍സ്റ്റാറിനെ ബര്‍ണാബുവിലെത്തിക്കാന്‍ റയല്‍ പ്രസിഡന്റ് പെരസ്സിന് അതിയായ ആഗ്രഹമുണ്ടെന്ന് നേരത്തെ വ്യക്തമായതാണ്. റൊണാള്‍ഡോ പോയാലും ഭാവിയില്‍ റൊണാള്‍ഡോയേക്കാള്‍ പ്രായക്കുറവുള്ള നെയ്മര്‍ക്ക് ക്ലബ്ബിനായി കൂടുതല്‍ ചെയ്യാനാകും എന്നാണ് പെരസിന്റെ കണക്കുകൂട്ടലുകള്‍