അങ്ങനെ പടക്കകട ഗുധാ ഹവാ, ഇന്ത്യൻ ഫുട്‍ബോളിന് അന്ത്യം കുറിക്കുന്ന സൂചന; പുതുക്കിയ ഫിഫ റാങ്കിംഗിൽ ഉണ്ടായത് വമ്പൻ നഷ്ടം

ഫിഫയുടെ പുതിയ റാങ്കിംഗ് ലിസ്റ്റിൽ ഇന്ത്യ 124 ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ മത്സരത്തിൽ ഖത്തറിനോട് തോൽവി വഴങ്ങിയതിനു ശേഷമുള്ള പുതിയ അപ്ഡേറ്റഡ് ലിസ്റ്റിൽ ആണ് ഇന്ത്യയുടെ സ്ഥാനം താഴേക്ക് പോയത്. മത്സരം വിവാദ ഗോളിലൂടെ ആയിരുന്നു ഖത്തർ ടീം വിജയം കണ്ടെത്തിയത്. 2017 ന് ശേഷം ഇതാദ്യമായിട്ടാണ് ഇന്ത്യയുടെ റാങ്ക് താഴേക്ക് ഇത്രയധികം പോകുന്നത്. 137 ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ആയിരുന്നു ഇതിന് മുമ്പുള്ള ഏറ്റവും വലിയ പതനം.

ഇന്ത്യയുടെ മുൻ പരിശീലകൻ ഇഗോർ സ്റ്റിമ്മാക്കിന്റെ നേതൃത്വത്തിൽ രണ്ട് സാഫ് ചാംപ്യൻഷിപ് കപ്പുകളും ഒരു ട്രൈനേഷൻ സീരീസും ഒരു ഇന്റർനാഷണൽ കപ്പും നേടിയിട്ടുണ്ട്. തുടർന്ന് കഴിഞ്ഞ വർഷത്തെ ഫിഫയുടെ റാങ്ക് ലിസ്റ്റിൽ ഇന്ത്യ 100 ആം സ്ഥാനത്ത് വരെ എത്തിയത് ആയിരുന്നു. ഖത്തറിന് എതിരെ ലോകകപ്പ് യോഗ്യത നേടാൻ ഉള്ള യാത്രയിൽ കാലിടറി വീഴുകയായിരുന്നു ഇന്ത്യ.

മുൻ ക്യാപ്റ്റൻ സുനിൽ ഛേത്രി വിരമിച്ചതോടെ ഇന്ത്യൻ ക്യാമ്പിൽ വൻ ആശങ്ക ഉയർന്നിരിക്കുകയാണ്. ഛേത്രിയുടെ അഭാവം ടീമിൽ നന്നായി ബാധിക്കും എന്ന് ഐ.എം വിജയൻ മാധ്യമങ്ങളോട് സൂചിപ്പിക്കുകയുണ്ടായി. വരുന്ന സെപ്റ്റംബറിൽ ആണ് ഫിഫയുടെ അടുത്ത യോഗ്യത മത്സരം ക്രമീകരിച്ചിരിക്കുന്നത്. അതിനു മുൻപ്പ് തന്നെ ടീമിൽ ഒരു അഴിച്ചു പണിയുടെ ആവശ്യം വേണ്ടി വരുമെന്നും ടീമിൽ ഉടനെ തന്നെ ഒരു പുതിയ കോച്ചിനെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.