തീരദേശ പരിപാലനത്തിന് 2000 കോടി രൂപയുടെ സമഗ്ര പാക്കേജ് ,ഓഖിയില്‍ പാഠം പഠിച്ച് സര്‍ക്കാര്‍..

ഓഖി ചുഴലിക്കാറ്റ് തീരദേശത്തുണ്ടാക്കിയ നാശം ചില്ലറയല്ല. ദുരന്തം നേരിടുന്നതില്‍ സര്‍ക്കാര്‍ കേട്ട പഴിയും ഇന്നും കെട്ടടങ്ങിയിട്ടില്ല. ഓഖിചുഴലിക്കാറ്റ് ദുരന്തം സര്‍ക്കാരിന് പാഠമാണ് എന്ന തിരിച്ചറിവോടെയാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗം ആരംഭിച്ചത്. ഫലം, തൂരദേശ പരരിപാലനത്തിന് 2000 കോടി രൂപയുടെ സമഗ്ര പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍…

തീരദേശപരിപാലനത്തിനായി് മന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ ഒറ്റനോട്ടത്തില്‍ ഇങ്ങനെ,
1. തീരദേശത്തിന് 2000 കോടിയുടെ പാക്കേജ് 2. മത്സ്യഗ്രാമങ്ങളിലും മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്കും യഥാസമയം മുന്നറിയിപ്പുകള്‍ എത്തിക്കുന്നതിനും അടിയന്തരസഹായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമുള്ള സംവിധാനം. 3. മത്സ്യബന്ധനയാനങ്ങളെയും തീരദേശ ഗ്രാമങ്ങളെയും ബന്ധിപ്പിക്കാന്‍ 100 കോടി ചെലവില്‍ സാറ്റലൈറ്റ് വിവരവിനിമയ സംവിധാനം. 4. കടല്‍ത്തീരത്തിന്റെ 50 മീറ്റര്‍ പരിധിയിലുള്ള മുഴുവന്‍ കുടുംബങ്ങളെയും മാറ്റി താമസിപ്പിക്കാന്‍ 150 കോടിയുടെ പദ്ധതി. സന്നദ്ധമാകുന്ന ഓരോ കുടുംബത്തിനും 10 ലക്ഷം രൂപ. 5. തീരദേശ വികസന പാക്കേജിന്റെ ഡിപിആര്‍ തയ്യാറാക്കുന്നതിന് 10 കോടി 6. മത്സ്യമേഖലയ്ക്ക് 600 കോടിയുടെ അടങ്കല്‍. 7. ഉള്‍നാടന്‍ മത്സ്യബന്ധനത്തിനടക്കം 240 കോടി രൂപയുടെ പദ്ധതി. 8. തീരദേശ വികസനത്തിന് 238 കോടി 9. നബാര്‍ഡ് വായ്പയോടെ മത്സ്യബന്ധന തുറമുഖങ്ങള്‍ നിര്‍മ്മിക്കാന്‍ 584 കോടി ചെലവില്‍ പദ്ധതി. അര്‍ത്തുങ്കല്‍ (61 കോടി), താനൂര്‍ (36 കോടി), വെള്ളയില്‍ (22 കോടി), മഞ്ചേശ്വരം (30 കോടി), തോട്ടപ്പള്ളി (80 കോടി), കാസര്‍ഗോഡ് (59 കോടി), ചെത്തി (111 കോടി), പരപ്പനങ്ങാടി (133 കോടി), കായംകുളം (36 കോടി), മുനമ്പം (8 കോടി), നീണ്ടകര (10 കോടി) എന്നിങ്ങനെ.

10. ചെത്തി, പരപ്പനങ്ങാടി തുറമുഖങ്ങളുടെ നിര്‍മ്മാണം കിഫ്ബി വഴി 11. കിഫ്ബിയില്‍ നിന്ന് തീരദേശത്ത് 900 കോടിയുടെ പദ്ധതികള്‍ 12. കിഫ്ബി സഹായത്തോടെ തീരദേശ ആശുപത്രി നവീകരണ പദ്ധതി. കോഴിക്കോട് ബീച്ച് ഹോസ്പിറ്റല്‍ കൊല്ലം, ആലപ്പുഴ ജനറല്‍ ആശുപത്രികള്‍, ഫറോഖ്, പൊന്നാനി, ചാവക്കാട്, കരുവേലിപ്പടി, ചെട്ടികാട്, കരുനാഗപ്പള്ളി, നീണ്ടകര, ചിറയിന്‍കീഴ് എന്നീ താലൂക്ക് ആശുപത്രികള്‍ തുടങ്ങിയവ പദ്ധതിയില്‍. 13. തീരദേശത്ത് 250 കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന മുഴുവന്‍ സ്‌കൂളുകളും ഈ വര്‍ഷത്തെ സ്‌കൂള്‍ നവീകരണ പാക്കേജില്‍.

Read more

ഓഖിയില്‍ കേട്ട പഴി ഇത് വഴി മായ്ക്കാനാകുമൊ എന്നായിരക്കും സര്‍ക്കാര്‍ ചിന്തിക്കുന്നത്.