ആശമാരുടെ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി; ആദ്യം സമരം ഇരിക്കുക മൂന്ന് പേർ

തലസ്ഥാനത്ത് ആശമാരുടെ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. ആദ്യം സമരം ഇരിക്കുക മൂന്ന് പേരാണ്. സമരം കടുപ്പിക്കാനാണ് ആശമാരുടെ തീരുമാനം.

അതേസമയം ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഡൽഹി സന്ദര്ശനത്തിനെതിരേയും ആശമാർ വിമർശിച്ചു. ഓണറേറിയാം കൂട്ടാൻ കേന്ദ്ര മന്ത്രിയുടെ അനുമതി ആവശ്യം ഇല്ലെന്ന് ആശാവർക്കർമാരുടെ സമരത്തിന് നേതൃത്വം നൽകുന്ന എം എ ബിന്ദു, എസ് മിനി എന്നിവർ പറഞ്ഞു. അതിനായി കേന്ദ്രത്തിൽ പോകേണ്ട കാര്യമില്ലെന്നും ഇവർ പ്രതികരിച്ചു. ഓണറേറിയം 21000 ആക്കണമെന്നതാണ് തങ്ങളുടെ ആവശ്യമെന്നും ഇവർ പ്രതികരിച്ചു.

ആരോഗ്യ മന്ത്രി വീണ ജോർജിന്റെ ദില്ലി സന്ദർശനത്തിലാണ് ആശ വർക്കർമാരുടെ പ്രതികരണം. കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ലക്ഷ്യമിട്ടാണ് സന്ദ‍ർശനം എന്നിരിക്കെയാണ് ആരോഗ്യമന്ത്രിയെ വിമർശിച്ച് ആശമാർ രംഗത്ത് വന്നത്. ഇൻസെന്റിവ്‌ കൂട്ടാൻ ആണ് മന്ത്രി പോയതെങ്കിൽ നല്ലതെന്നും സമരത്തിൻ്റെ ഭാഗമായി തന്നെയാണ് കേന്ദ്രമന്ത്രി പാർലമെൻ്റിൽ ഇൻസെൻ്റീവ് വർധിപ്പിക്കുമെന്ന് ഉറപ്പ് നൽകിയതെന്നും സമരക്കാർ പറഞ്ഞു. അത്തരമൊരു സാഹചര്യം സൃഷ്ടിച്ചെടുക്കാൻ തങ്ങൾക്ക് സാധിച്ചുവെന്നും അവർ പ്രതികരിച്ചു.

അതേസമയം ഓണറേറിയം വർധിപ്പിക്കാൻ കേന്ദ്രത്തിൽ പോകേണ്ടതില്ലെന്നും ആശമാർ പറഞ്ഞു. സംസ്ഥാനത്തിന് തീരുമാനിക്കാവുന്ന കാര്യത്തിന് ഇവിടെ തീരുമാനിക്കാം. ആശ വർക്കാർമാരോട് ഇന്നലെ പിരിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ട ആരോഗ്യ മന്ത്രിയാണ് ഇന്ന് തിടുക്കത്തിൽ ദില്ലിക്ക് പോയിരിക്കുന്നത്. കേന്ദ്രത്തിൽ നിന്ന് കിട്ടിയാൽ ആശ വർക്കർമാർക്ക് തരാനാണെങ്കിൽ നല്ലതാണെന്നും ഓണറേറിയം വർധിപ്പിക്കേണ്ടത് സംസ്ഥാനമാണെന്നും അത് കേന്ദ്രത്തിൻ്റെ തലയിൽ കെട്ടിവെക്കേണ്ടെന്നും ആശമാർ പറഞ്ഞു.

Read more