130 കേസുകളിൽ പ്രതിയായ 60 ൽ കൂടുതൽ തവണ പിഴയടച്ച ചീറ്റപ്പുലി ബസ് പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ്. ബസിന്റെ പെർമിറ്റ് റദ്ദാക്കാനും തീരുമാനമായി. ഗതാഗതമന്ത്രി കെബി ഗണേഷ് കുമാറിന്റെ നിർദ്ദേശപ്രകാരമാണ് ബസ് പിടിച്ചെടുത്തത്. ചീറ്റപ്പുലി റോഡിൽ വേണ്ട, കാട്ടിൽ മതിയെന്ന് ഗണേഷ്കുമാർ പ്രതികരിച്ചു.
വടകര ആർടിഒയിൽ റജിസ്റ്റർ ചെയ്ത ‘ചീറ്റപ്പുലി’ ബസ് ഇന്നലെയാണ് പുതിയ ബസ് സ്റ്റാൻഡിൽ നിന്നു കസ്റ്റഡിയിലെടുത്തത്. മാസങ്ങളായി നിയമ ലംഘനം നടത്തിയതിനു 130 കേസുകളാണ് ഈ ബസിനെതിരെ മോട്ടർ വാഹന വിഭാഗം ചുമത്തിയത്. എന്നാൽ പിഴ അടയ്ക്കാതെ ബസ് വീണ്ടും സർവീസ് നടത്തുകയായിരുന്നു. തുടർന്നാണു കസ്റ്റഡിയിലെടുത്തത്. 60 കേസിൽ പിഴ അടച്ചു. പിഴ പൂർണമായും അടച്ചാൽ വിട്ടു കൊടുക്കുമെന്നു മോട്ടർ വാഹന വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.
Read more
അതിനിടെ കോഴിക്കോട് വിജിലൻസ് റേഞ്ച് എസ്പിയുടെ വാഹനത്തിലിടിച്ച സ്വകാര്യ ബസ് പൊലീസെത്തി കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവർ കുന്നമംഗലം പിലാശ്ശേരി സ്വദേശി ടി രജീഷിനെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ രാവിലെ പത്തോടെ മെഡിക്കൽ കോളേജ് റൂട്ടിൽ തൊണ്ടയാട് ബൈപാസ് ജംക്‌ഷനു സമീപത്താണു സംഭവം. വിജിലൻസ് എസ്പി കെപി അബ്ദുൽ റസാഖിന്റെ വാഹനത്തിലാണ് ‘പ്രയാഗ്’ ബസ് ഇടിച്ചത്.