രണ്ട് വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; പൂജാരി പൊലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം ബാലരാമപുരത്തെ രണ്ട് വയസുകാരിയെ അമ്മാവന്‍ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ കുടുംബവുമായി ബന്ധമുണ്ടായിരുന്ന പൂജാരിയെ കസ്റ്റഡിയിലെടുത്തു. കരിക്കകം സ്വദേശിയായ പൂജാരി ശംഖുമുഖം ദേവീദാസനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ശ്രീതുവും ഹരികുമാറും ദേവീദാസന്റെ നിര്‍ദ്ദേശമനുസരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും പൊലീസിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് പൂജാരിയുമായി ബന്ധമുണ്ടെന്ന പ്രതിയുടെ മൊഴിയില്‍ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യല്‍.

അതേസമയം, ശ്രീതുവിനെ കുറ്റവിമുക്തയാക്കിയിട്ടില്ലെന്ന് റൂറല്‍ എസ്.പി കെഎസ് സുദര്‍ശന്‍ പറഞ്ഞു. കേസില്‍ ശ്രീതുവിനെതിരെ ഭര്‍ത്താവും ഭര്‍തൃപിതാവും മൊഴി നല്‍കി. പ്രതിയായ ഹരികുമാറിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്നും ഇരുവരും തമ്മിലുള്ള നഷ്ട്ടമായ വാട്സാപ്പ് സന്ദേശങ്ങള്‍ തിരിച്ചെടുത്ത് അന്വേഷിക്കുമെന്നും എസ്പി പറഞ്ഞു