കോൺഗ്രസ് നേതാവ് കനയ്യ കുമാറിന്റെ സന്ദർശനത്തിന് പിന്നാലെ ബിഹാറിൽ ക്ഷേത്രം ഗംഗാജലം കൊണ്ട് വൃത്തിയാക്കി. ബിഹാർ സഹർസ ജില്ലയിലെ ബാൻഗാവിലെ ഭഗവതി സ്ഥാനിലുള്ള ദുർഗാ ക്ഷേത്രത്തിലാണ് സംഭവം. ബിഹാറിൽ നടത്തുന്ന റാലിക്കിടെയാണ് കനയ്യ കുമാർ ക്ഷേത്രത്തിലെത്തിയത്. സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി.
बिहार: सहरसा में कांग्रेस नेता कन्हैया कुमार जिस मंदिर में गए, उसे गंगाजल से धोकर शुद्धिकरण किया गया। स्थानीय युवाओं ने कहा-कन्हैया कुमार पर देशद्रोह का आरोप लग चुका है।#Bihar #BiharNews #Saharsa #KanhaiyaKumar #Congress pic.twitter.com/156pz3K7IJ
— FirstBiharJharkhand (@firstbiharnews) March 27, 2025
ചൊവ്വാഴ്ച രാത്രിയോടെയാണ് കനയ്യ കുമാർ ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രപരിസരത്തെ മണ്ഡപത്തിൽവെച്ച് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു. കനയ്യ കുമാർ മടങ്ങിയതിന് തൊട്ടടുത്തദിവസം ചിലർ ചേർന്ന് ഈ മണ്ഡപം വൃത്തിയാക്കുകയായിരുന്നു. നഗർ പഞ്ചായത്ത് ബൻഗാവ് വാർഡ് കൗൺസിലർ ആയ അമിത് ചൗധരിയായിരുന്നു നേതൃത്വം. ഗംഗാജലം ഉപയോഗിച്ചാണ് മണ്ഡപം വൃത്തിയാക്കിയതെന്നാണ് ഇവർ പ്രതികരിച്ചത്.
Read more
കുടിയേറ്റം നിർത്തുക, ജോലി നൽകുക എന്ന മുദ്രാവാക്യവുമായി നിലവിൽ ബിഹാറിൽ റാലി നടത്തുകയാണ് കനയ്യ കുമാർ. കനയ്യ കുമാർ രാജ്യത്തിന് വിരുദ്ധമായി സംസാരിച്ചെന്നും ക്ഷേത്രത്തിലെ ഭഗവതി സ്ഥാനത്തുനിന്നാണ് സംസാരിച്ചതെന്നും അവർ പറഞ്ഞു. ക്ഷേത്രം വൃത്തിയാക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ കനയ്യ കുമാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിൽ പുതിയ വിവാദമാണ് ഈ സംഭവത്തോടെ ഉയർന്നിരിക്കുന്നത്.