ബംഗ്ലാദേശിലെ ക്ഷേത്രത്തില്‍ നരേന്ദ്രമോദി സമര്‍പ്പിച്ച കിരീടം മോഷണം പോയി; ആശങ്ക പങ്കുവച്ച് ഇന്ത്യന്‍ എംബസി

ബംഗ്ലാദേശിലെ കാളി ക്ഷേത്രത്തില്‍ നരേന്ദ്രമോദി സമര്‍പ്പിച്ച കിരീടം മോഷണം പോയി. വിഷയത്തില്‍ ഇന്ത്യന്‍ എംബസി ആശങ്ക പങ്കുവച്ചു. വിശദമായ അന്വേഷണം നടത്തി മോഷ്ടാക്കളെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും ഇന്ത്യന്‍ എംബസി ബംഗ്ലാദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 2021ലെ ബംഗ്ലാദേശ് സന്ദര്‍ശനത്തിലായിരുന്നു പ്രധാനമന്ത്രി കിരീടം സമര്‍പ്പിച്ചത്.

ജെശോരേശ്വരി കാളി ക്ഷേത്രത്തില്‍ സമര്‍പ്പിച്ച കിരീടമാണ് നഷ്ടമായത്. ഹൈന്ദവ വിശ്വാസ പ്രകാരം ഇന്ത്യയിലും അയല്‍ രാജ്യങ്ങളിലുമായി ചിതറിക്കിടക്കുന്ന 51 ശക്തി പീഠങ്ങളില്‍ ഒന്നാണ് ജെശോരേശ്വരി കാളി ക്ഷേത്രം. വ്യാഴാഴ്ച ഉച്ചയോടെയാണ് കിരീടം നഷ്ടമായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read more

സ്വര്‍ണവും വെള്ളിയും ഉപയോഗിച്ചാണ് കിരീടം നിര്‍മ്മിച്ചിരിക്കുന്നത്. 12ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണ് ക്ഷേത്രം. കിരീടം കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുള്ള അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു.