പുറത്താക്കപ്പെട്ട സിറിയൻ മുൻ പ്രസിഡന്റ് ബശ്ശാറുൽ അസദിന് റഷ്യയിൽ വിഷം കൊടുത്തതായി റിപ്പോർട്ട്; പരിശോധനാ ഫലങ്ങളിൽ വിഷ പദാർത്ഥത്തിൻ്റെ അംശം

കഴിഞ്ഞ വർഷം വിമതർ അധികാരത്തിൽ നിന്ന് പുറത്താക്കിയ മുൻ സിറിയൻ പ്രസിഡന്റ് ബശ്ശാറുൽ അസദ് ഡിസംബർ 8 മുതൽ മോസ്കോയിൽ റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ്റെ സംരക്ഷണയിലാണ്. എന്നാൽ, റഷ്യയിലെ ഒരു മുൻ ചാരൻ നടത്തുന്ന ജനറൽ എസ്‌വിആർ എന്ന ഒരു സോഷ്യൽ മീഡിയ അക്കൗണ്ട് അനുസരിച്ച്, ഞായറാഴ്ച അസദ് വിഷം നൽകപ്പെട്ടതായി പറയുന്നു. അദ്ദേഹം വൈദ്യസഹായം തേടുകയും തുടർന്ന് “ഭീകരമായി ചുമക്കുകയും ശ്വാസംമുട്ടുകയും” ചെയ്യാൻ തുടങ്ങി. “ഒരു വധശ്രമം നടന്നതായി വിശ്വസിക്കാൻ എല്ലാ കാരണങ്ങളുമുണ്ട്,” അക്കൗണ്ട് അവകാശടുന്നു.

Read more

അസദ് അപ്പാർട്ട്‌മെൻ്റിൽ ചികിത്സയിലായിരുന്നു, തിങ്കളാഴ്ചയോടെ അദ്ദേഹത്തിൻ്റെ ആരോഗ്യനില സ്ഥിരമായതായി പറയപ്പെടുന്നു. ഇയാളുടെ ശരീരത്തിൽ വിഷം കലർന്നതായി പരിശോധനയിൽ തെളിഞ്ഞു. സിറിയയിൽ നിന്നോ മോസ്കോയിൽ നിന്നോ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.