2025 ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ന് തുടക്കമാകും. പാകിസ്ഥാൻ ഹോസ്റ്റ് ചെയ്യുന്ന ഈ ടൂർണമെന്റിന്റെ ആദ്യ മത്സരം ആതിഥേയരും ന്യുസിലാൻഡും തമ്മിൽ കറാച്ചിയിലെ നാഷണൽ ബാങ്ക് സ്റ്റേഡിയത്തിൽ വെച്ച് നടക്കും. ഇന്ത്യയുടെ ആദ്യ മത്സരം നാളെ ദുബായിൽ വെച്ച് ബംഗ്ലാദേശിനെതിരെയാണ് നടക്കുക.
ഇപ്പോൾ ഇന്ത്യൻ ക്യാമ്പിൽ നിന്ന് ഞെട്ടിക്കുന്ന റിപ്പോട്ടുകളാണ് പുറത്ത് വരുന്നത്. പരിശീലകനായ ഗൗതം ഗംഭീറിനെതിരെ തിരിഞ്ഞിരിക്കുകയാണ്
പ്രമുഖ വിക്കറ്റ് കീപ്പർ. അത് റിഷഭ് പന്താണെന്നാണ് കേൾക്കുന്ന അഭ്യൂഹങ്ങൾ. എന്നാൽ ഇക്കാര്യത്തിൽ ഇത് വരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ടി 20 യിൽ നിന്ന് അദ്ദേഹത്തെ തഴഞ്ഞു, കൂടാതെ ഇപ്പോൾ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഫസ്റ്റ് വിക്കറ്റ് കീപ്പറായി പരിഗണിക്കുന്നുമില്ല. ഇതോടെ ഗംഭീറിന്റെ പ്രവർത്തിയെ ചോദ്യം ചെയ്തിരിക്കുകയാണ് ആ താരം എന്നാണ് ലഭിക്കുന്ന റിപ്പോട്ടിൽ സൂചിപ്പിക്കുന്നത്.
റിപ്പോട്ടിൽ സൂചിപ്പിക്കുന്നത് ഇങ്ങനെ:
‘കോച്ച് ഗൗതം ഗംഭീറിനോട് ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററിന് കടുത്ത എതിര്‍പ്പുള്ളതായി ടീം വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ടീമിന്റെ പ്ലേയിങ് ഇലവനിലേക്ക് നിലവില്‍ ആ താരത്തെ പരിഗണിക്കുന്നില്ല. ഏകദിന ഫോര്‍മാറ്റില്‍ തനിക്ക് ടീമിലെ സ്ഥാനം നഷ്ടമായതിനു പിന്നില്‍ ചില ബാഹ്യ കാരണങ്ങളുണ്ടെന്നാണ് ഈ താരം വിശ്വസിക്കുന്നത്’, ഇതാണ് റിപ്പോട്ടിൽ സൂചിപ്പിക്കുന്നത്.