ചെന്നൈ സൂപ്പർ കിങ്സിനെ സംബന്ധിച്ച് ഇന്ന് ലക്നൗവിനെതിരായ മത്സരത്തിൽ ജയിച്ചില്ലെങ്കിൽ പ്ലേ ഓഫ് എത്താതെ പുറത്താകുമെന്ന അവസ്ഥ ആയിരുന്നു . എന്തായാലും അത് ഉണ്ടായില്ല. ആദ്യം ബാറ്റ് ചെയ്ത് ലക്നൗ ഉയർത്തിയ 167 റൺ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ 19 . 3 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിൽ എത്തിയിരിക്കുകയാണ്. ഇതോടെ 7 മത്സരങ്ങളിൽ നിന്ന് രണ്ടാമത്തെ ജയവുമായി ചെന്നൈ പ്രതീക്ഷ നിലനിർത്തി.
ചെന്നൈക്ക് വേണ്ടി ഓപ്പണർമാരായ സായ്ക്ക് റഷീദ് 27 റൺസും, രചിൻ രവീന്ദ്ര 37 റൺസും നേടി മികച്ച ഓപ്പണിങ് നൽകി. എന്നാൽ പിന്നീട് ശിവം ദുബൈ (43*) എം എസ് ധോണി (26*) അല്ലാതെ വേറെ ഒരു താരവും രണ്ടക്കം കടന്നില്ല. എന്നാൽ ഇത്തവണയും ബാറ്റിംഗിൽ വീണ്ടും ഫ്ലോപ്പായിരിക്കുകയാണ് ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ.
11 പന്തിൽ നിന്നായി വെറും 7 റൺസാണ് താരത്തിന്റെ സംഭാവന. അതും ഒരു ബൗണ്ടറി പോലും നേടാതെ. ബോളിങ്ങിൽ രണ്ട് വിക്കറ്റുകൾ നേടിയത് മാത്രമാണ് താരത്തിന് ആശ്വസിക്കാൻ എന്ന് പറയാവുന്നത്. താരത്തിന്റെ ഈ പ്രകടനത്തിൽ വൻ ആരാധകരോക്ഷമാണ് ഉയരുന്നത്.
Read more
ലക്‌നൗ സൂപ്പർ ജയൻസ്റ്റിനു വേണ്ടി നായകൻ ഋഷഭ് പന്ത് 49 പന്തുകളിൽ നിന്നായി 4 ഫോറും, 4 സിക്സറുമടക്കം 63 റൺസ് നേടി. താരത്തിന്റെ മികവിലാണ് ടീം ടോട്ടൽ 160 റൺസ് കടക്കാൻ സാധിച്ചത്. ലക്‌നൗവിനായി മിച്ചൽ മാർഷ് 30 റൺസും, ആയുഷ് ബഡോണി 22 റൺസും, അബ്ദുൽ സമദ് 20 റൺസും നേടി ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു. ചെന്നൈക്കായി രവീന്ദ്ര ജഡേജ, മതീഷ പാതിരാണ എന്നിവർ രണ്ട് വിക്കറ്റുകളും, അൻഷുൽ ഖാംഭോജ്ജ്, ഖലീൽ അഹമ്മദ് എന്നിവർ ഓരോ വിക്കറ്റുകളും നേടി.