CT 2025: രോഹിതിനോടും, കോഹ്ലിയോടും വിരമിക്കാൻ പറയാൻ ആർക്കും അവകാശമില്ല: യോഗ്‌രാജ് സിങ്

ഐസിസി ചാമ്പ്യൻസ് ട്രോഫി ഇന്ത്യ സ്വന്തമാക്കിയിരുന്നു. ന്യൂസിലൻഡിനെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ മൂന്നാം തവണയും കിരീടമുയർത്തിയത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി ഏകദിന കിരീടമാണിത്. ദുബായ്, ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 252 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 49 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 2024 ടി 20 ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യ ഒരു വർഷത്തിനിടെ സ്വന്തമാക്കുന്ന രണ്ടാം ഐസിസി ട്രോഫി വിജയം കൂടിയാണ് ഇത്.

മത്സരശേഷം ഇന്ത്യൻ ടീമിലെ സീനിയർ താരങ്ങളായ രോഹിത് ശർമ്മ, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ എന്നിവർ വിരമിക്കൽ പ്രഖ്യാപിക്കും എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ വാർത്താസമ്മേളനത്തിൽ രോഹിത് വിമരിക്കില്ല എന്ന് പറഞ്ഞതോടെ ആ അഭ്യൂഹങ്ങൾക്ക് വിരാമമായി. വിരാട് കൊഹ്ലിയുടെയും, രോഹിത് ശർമ്മയുടെയും വിരമിക്കലിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് യുവരാജ് സിംഗിന്റെ പിതാവും, മുൻ ഇന്ത്യൻ താരവുമായ യോഗ്‌രാജ് സിങ്.

യോഗ്‌രാജ് സിങ് പറയുന്നത് ഇങ്ങനെ:

“രോഹിത് ശര്‍മ്മ വിരമിക്കുന്നില്ലെന്ന് പറഞ്ഞതാണ് ഏറ്റവും നല്ല കാര്യം. നന്നായിട്ടുണ്ട് മകനേ. രോഹിത്തിനോടും വിരാടിനോടും വിരമിക്കണമെന്ന് പറയാന്‍ അര്‍ക്കും കഴിയില്ല. 2027ലെ ഏകദിന ലോകകപ്പ് നേടിയ ശേഷം മാത്രം അവര്‍ വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കണം. ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യ വിജയിക്കുന്നതിന് മുന്‍പുതന്നെ ഞാന്‍ ഇത് പറഞ്ഞിരുന്നു”

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ വിമർശിച്ച കോൺഗ്രസ് നേതാവ് ക്ഷമ മുഹമ്മദിനെ കുറിച്ചും യോഗ്‌രാജ് സിങ് പറഞ്ഞു.

” രോഹിത് ശര്‍മ്മ വിരമിക്കുന്നില്ലെന്ന് പറഞ്ഞതാണ് ഏറ്റവും നല്ല കാര്യം. നന്നായിട്ടുണ്ട് മകനേ. രോഹിത്തിനോടും വിരാടിനോടും വിരമിക്കണമെന്ന് പറയാന്‍ അര്‍ക്കും കഴിയില്ല. 2027ലെ ഏകദിന ലോകകപ്പ് നേടിയ ശേഷം മാത്രം അവര്‍ വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കണം. ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യ വിജയിക്കുന്നതിന് മുന്‍പുതന്നെ ഞാന്‍ ഇത് പറഞ്ഞിരുന്നു” യോഗ്‌രാജ് സിങ് പറഞ്ഞു.

Read more