'ഗംഭീറിന്റെ ആക്രമണോത്സുകത പുറത്തുവരുന്നത് ആ സാഹചര്യത്തില്‍'; നിരീക്ഷണവുമായി ദിനേശ് കാര്‍ത്തിക്

ഗൗതം ഗംഭീറിന്റെ ആക്രമണോത്സുകത പൊതുവെ തന്റെ കളിക്കാരെ സംരക്ഷിക്കാനാണെന്ന് ഇന്ത്യന്‍ മുന്‍ താരം ദിനേഷ് കാര്‍ത്തിക്. 2023 ലെ ഐപിഎല്‍ സമയത്ത് നിലവിലെ ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ വിരാട് കോഹ്ലിയുമായി കൊമ്പുകോര്‍ത്തിരുന്നു. ആര്‍സിബി താരത്തിനെതിരെ തന്റെ കളിക്കാരനായ നവീന്‍-ഉള്‍-ഹഖിനെ സംരക്ഷിക്കാനാണ് ഗംഭീര്‍ അന്ന് പോരടിച്ചത്. ഷാഹിദ് അഫ്രീദി, കമ്രാന്‍ അക്മല്‍ എന്നിവരോട് കളിക്കളത്തില്‍ വഴക്കിട്ടതിന്റെ ട്രാക്ക് റെക്കോര്‍ഡും അദ്ദേഹത്തിനുണ്ട്. ഗംഭീറിന്റെ സമീപനം ടീമിന് ഗുണം ചെയ്യുമെന്നും നിലവിലെ കളിക്കാര്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്നത് ആസ്വദിക്കുമെന്നും കാര്‍ത്തിക് വിശ്വസിക്കുന്നു.

അദ്ദേഹത്തിന്റെ (ഗംഭീര്‍) ആക്രമണോത്സുകത പൊതുവെ തന്റെ കളിക്കാരെ സംരക്ഷിക്കുന്നതിലാണ് പുറത്തുവരുന്നത്. അത് ഇപ്പോഴത്തെ കളിക്കാര്‍ ആസ്വദിക്കുന്ന ഒന്നാണ്. കളിക്കാരില്‍ നിന്ന് മികച്ച പ്രകടനം പുറത്തെടുക്കുന്നത് അദ്ദേഹത്തിന്റെ ഏറ്റവും നല്ല താല്‍പ്പര്യമാണ്- കാര്‍ത്തിക് പറഞ്ഞു.

ഐപിഎല്ലില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിന്റെയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെയും മെന്ററായി ഗംഭീര്‍ പ്രശംസനീയമായ ജോലി ചെയ്തിട്ടുണ്ട്. എന്നാല്‍ അദ്ദേഹം മുമ്പ് ഒരു ടീമിനെയും പരിശീലിപ്പിച്ചിട്ടില്ല, പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റില്‍. ബംഗ്ലാദേശിനെതിരായ വരാനിരിക്കുന്ന രണ്ട് മത്സര ടെസ്റ്റ് പരമ്പര ഗംഭീറിന് ഒരു പുതിയ വെല്ലുവിളിയായിരിക്കുമെന്നും റെഡ്-ബോള്‍ ക്രിക്കറ്റില്‍ ഗംഭീര്‍ എങ്ങനെ പ്രദര്‍ശനം നടത്തുമെന്ന് കാണാന്‍ താന്‍ ആകാംക്ഷയിലാണെന്നും കാര്‍ത്തിക് പറഞ്ഞു.

അദ്ദേഹം നിരവധി ടി20 ടൂര്‍ണമെന്റുകളുടെ ഭാഗമായിട്ടുണ്ട്. എന്നാല്‍ ഈ ടെസ്റ്റ് പരമ്പര ഒരു പരിശീലകനെന്ന നിലയില്‍ അദ്ദേഹത്തിന് തികച്ചും പുതിയതായിരിക്കും. കുത്തൊഴിക്കിലൂടെ സഞ്ചരിച്ച ഒരാളാണ് അദ്ദേഹം. ഒരു പരിശീലകനെന്ന നിലയില്‍ അത്യന്തം പ്രാധാന്യമുള്ള കളിയുടെ സ്പന്ദനം മനസ്സിലാക്കാനുള്ള മിടുക്ക് അദ്ദേഹത്തിനുണ്ട്. പരിശീലകനെന്ന നിലയില്‍ അദ്ദേഹം വളരെ പ്രാരംഭ ഘട്ടത്തിലാണ്, അതിനാല്‍ അത് എങ്ങനെ കടന്നുപോകുന്നു എന്നത് രസകരമായിരിക്കും- കാത്തിക് കൂട്ടിച്ചേര്‍ത്തു.