വേണമെങ്കിൽ ഇതുപോലെ ഒരു 50 ഓവറും ക്ഷീണം ഇല്ലാതെ കളിക്കും, വെല്ലുവിളിച്ചവരോട് രോഹിത് പറഞ്ഞത് ഇങ്ങനെ; വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

ഇന്ത്യൻ നായകൻ രോഹിത് ശർമ്മ അരങ്ങേറ്റ സമയത്ത് ഒരു മധ്യനിര ബാറ്റർ ആയിരുന്നു. ശേഷം ധോണിയുടെ ക്യാപ്റ്റൻസി സമയത്ത് ഒരു പരമ്പരയിൽ അദ്ദേഹത്തെ ഓപ്പണറാക്കി ഇറക്കി. പിന്നെ നടന്നത് ചരിത്രം ആണെന്ന് പറയാം. ഒരു ഓപ്പണറായി കളിക്കുമ്പോൾ, രോഹിത് ശിഖർ ധവാനുമായി ഉണ്ടാക്കിയ മികച്ച കൂട്ടുകെട്ട് ഇന്ത്യയെ പല വമ്പൻ വിജയങ്ങളിലേക്കും നയിച്ചു.

രോഹിത് നേടിയ റണ്ണുകൾ, ശരാശരി, സെഞ്ചുറികളുടെ എണ്ണം എന്നിവയൊക്കെ കാണുമ്പോൾ അതിനെ വലിയ വലുപ്പമായി കാണാൻ സാധിക്കില്ലെങ്കിലും മൂന്ന് ഏകദിന ഡബിൾ സെഞ്ച്വറികൾ നേടിയ അദ്ദേഹത്തിൻ്റെ അവിശ്വസനീയമായ നേട്ടം മറ്റാർക്കും സ്വപ്നം പോലും കാണാൻ സാധിക്കാത്തതാണ്. ഒരു പ്രാവശ്യം ഇങ്ങനെ ഒരു അതുല്യ നേട്ടത്തിൽ എത്തിയാൽ അതിനെ ഭാഗ്യം എന്നൊക്കെ വിളികാം എങ്കിൽ മൂന്ന് തവണ നേടണം എങ്കിൽ അവന് അത്രത്തോളം കഴിവുണ്ട് എന്നാണ് അർത്ഥം.

അവിസ്മരണീയമായ ആ മൂന്ന് ഇന്നിംഗ്സുകളിൽ രണ്ടാമത്തേത് ഫോർമാറ്റിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ റെക്കോർഡ് ചെയ്തതിനാൽ തലക്കെട്ടുകളിൽ നിറഞ്ഞ് നിന്ന ഒന്നായിരുന്നു. 2014 ൽ ശ്രീലങ്കയ്‌ക്കെതിരെ പരമ്പരയിലെ നാലാം ഏകദിനത്തിൽ പുറത്താകാതെ 264 റൺസ് അടിച്ച് അദ്ദേഹം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു.

രോഹിത് 50 ഓവറുകൾ മുഴുവൻ കളിച്ചു, അജിങ്ക്യ രഹാനെയ്‌ക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യുകയും റോബിൻ ഉത്തപ്പയ്‌ക്കൊപ്പം ഇന്നിംഗ്സ് പൂർത്തിയാക്കുകയും ചെയ്തു. സാധാരണഗതിയിൽ, ബാറ്റർമാർ അത്തരമൊരു മാരത്തൺ ഇന്നിംഗ്‌സ് കളിക്കുമ്പോൾ ഇന്നിങ്സിന്റെ അവസാനം മടുക്കുകയും വമ്പൻ അടികൾ കുറക്കുകയും ചെയ്യും.

എന്നിരുന്നാലും, രോഹിത് ശർമ്മ ഭൂരിഭാഗം റൺസും അവസാനമാണ് നേടിയത്. 33 ബൗണ്ടറികളും ഒമ്പത് സിക്‌സറുകളും അദ്ദേഹം അടിച്ചുകൂട്ടി. ആ ഇന്നിങ്സിനെക്കുറിച്ച് രോഹിത് പറഞ്ഞത് ഇങ്ങനെ ആയിരുന്നു

“ശരിക്കും ഞാൻ ക്ഷീണിതൻ ആയിരുന്നില്ല. അതുപോലെ തന്നെ ഒരു 50 ഓവർ കൂടി കളിക്കാൻ തയാറായിട്ട് ഞാൻ നിൽക്കുകയായിരുന്നു”

“പക്ഷേ, തമാശകൾ മാറ്റിനിർത്തിയാൽ, ഒരു വലിയ ഇന്നിംഗ്സ് കളിക്കാൻ ഞാൻ ദൃഢനിശ്ചയവും അർപ്പണബോധവുമുള്ളവളായിരുന്നു. ഒരിക്കൽ ഞാൻ അർദ്ധ സെഞ്ച്വറി കടന്നപ്പോൾ, അത്പരിവർത്തനം ചെയ്യണമെന്ന് എനിക്കറിയാമായിരുന്നു, കാരണം അതൊരു മികച്ച ബാറ്റിംഗ് വിക്കറ്റായിരുന്നു. ഇവിടെ ഏത് സ്കോറും പിന്തുടരാനാകും.”

എന്നാൽ ടീം ഇന്ത്യയുടെ 404 റൺസിൻ്റെ സ്‌കോറിനടുത്തെത്താൻ ശ്രീലങ്കയ്ക്ക് കഴിഞ്ഞില്ല. വാസ്തവത്തിൽ, അവർ രോഹിത്തിന്റെ വ്യക്തിഗത സ്കോറിന് 13 റൺ പുറകിൽ പോരാട്ടം അവസാനിപ്പിച്ചു.

Read more