വിരാടും രോഹിതും ബുംറയും അല്ല, അവന്മാർ രണ്ട് പേരുമാണ് ഇന്ത്യയുടെ വിജയങ്ങൾക്ക് കാരണം; ആകാശ് ചോപ്ര പറയുന്നത് ഇങ്ങനെ

മുൻ ക്രിക്കറ്റർ ആകാശ് ചോപ്ര ഇന്ത്യയുടെ ബംഗ്ലാദേശിനെതിരെയായ രണ്ട് ടെസ്റ്റ് പരമ്പര വിജയത്തെ കഴിഞ്ഞ 12 വർഷങ്ങളിലെ അവരുടെ ആധിപത്യത്തിന്റെ തെളിവായി എടുത്തുകാട്ടി. 2012 മുതൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഒരു ആഭ്യന്തര ടെസ്റ്റ് പരമ്പര പോലും തോറ്റിട്ടില്ല. കാൻപൂർ ടെസ്റ്റിൽ ഇന്ത്യ ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച്, പരമ്പര 2-0ന് സ്വന്തമാക്കി.

“ഇന്ത്യ 18 തുടർച്ചയായ ടെസ്റ്റ് പരമ്പരകൾ ഹോമിൽ ജയിച്ചു. ഇത് അതുല്യമാണ്. സന്ദർശക ടീമുകൾക്ക് പരമ്പര സമനിലയിൽ പോലും എത്താനായിട്ടില്ല,” അദ്ദേഹം പറഞ്ഞു.

“2012-ൽ ആണ് അവസാനമായി ഒരു ആഭ്യന്തര ടെസ്റ്റ് പരമ്പര നമ്മൾ തോറ്റത്. ഈ 12 വർഷത്തിനിടെ നിരവധി കളിക്കാർ, ക്യാപ്റ്റന്മാർ, കോച്ചുമാർ മാറിയിട്ടും ഇന്ത്യ വീട്ടിൽ ജയിച്ചു കൊണ്ടിരിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഓസ്ട്രേലിയ രണ്ട് തവണ പത്ത് തുടർച്ചയായ ആഭ്യന്തര ടെസ്റ്റ് പരമ്പരകൾ ജയിച്ചെങ്കിലും ഇന്ത്യ മറ്റ് ടീമുകളെക്കാൾ മുന്നിലാണ് എന്ന് ചോപ്ര പറഞ്ഞു. രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവരുടെ ഉയർച്ചയാണ് ഇന്ത്യയുടെ മികച്ച പ്രകടനത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. “ഇന്ത്യ ഹോമിൽ സ്ഥിരമായി 20 വിക്കറ്റുകൾ എടുക്കുന്നുണ്ട്. അശ്വിനും ജഡേജയും ഈ വിജയത്തിന് നിർണായകമാണ്. അശ്വിൻ 525 വിക്കറ്റുകൾക്കടുത്ത് എത്തുകയാണ്, 11 പ്ലെയർ ഓഫ് ദ സീരീസ് അവാർഡുകളും നേടി.”

“അശ്വിൻ മുത്തയ്യ മുരളീധരനൊപ്പം വലിയ നേട്ടത്തിലാണ് എത്തിയിരിക്കുന്നത് . ജഡേജ 3,000 റൺസും 300 വിക്കറ്റുകളും സമ്പാദിച്ചിട്ടുണ്ട്. ഇവർ രണ്ടുപേരും എതിരാളികൾക്ക് പിടിമുറുക്കാൻ അനുവദിച്ചിട്ടില്ല. ഇവരാണ് ശരിക്കും ഇന്ത്യയുടെ ഭാഗ്യം.”മുൻ താരം പറഞ്ഞു.