സെമിയും ഫൈനലും നടത്തേണ്ട, കപ്പ് അർജന്റീനക്ക് കൊടുത്തേക്ക്; ആഗ്രഹം പോലെ നടക്കട്ടെ എന്ന് പെപെ

ശനിയാഴ്ച നടന്ന ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മൊറോക്കോയോട് 1-0 ന് തോറ്റ അർജന്റീനിയൻ റഫറിക്കെതിരെ പോർച്ചുഗൽ കളിക്കാരായ പെപ്പെയും ബ്രൂണോ ഫെർണാണ്ടസും ആഞ്ഞടിച്ചു. അർജന്റീനയെ ജയിപ്പിക്കാൻ വേണ്ടി റഫറി ഒത്തുകളിച്ചതാണെന്ന് പെപെ കുറ്റപ്പെടുത്തി.

വെള്ളിയാഴ്ച നെതർലാൻഡിനെ തോൽപ്പിച്ചാണ് അർജന്റീന മുന്നേറിയത്, അവർ ഫൈനലിൽ എത്തിയാൽ, ഫ്രാൻസിനെതിരെയോ മൊറോക്കോക്കെതിരെ കളിച്ചേക്കാം. മാച്ച് റഫറി ഫാകുണ്ടോ ടെല്ലോയും അദ്ദേഹത്തിന്റെ രണ്ട് സഹായികളും വീഡിയോ അസിസ്റ്റന്റ് റഫറിയും അർജന്റീനയിൽ നിന്നുള്ളവരായിരുന്നു എന്നതാണ് വിവാദത്തിന് കാരണമായത്.

“അർജന്റീനിയൻ റഫറി കളിയെ നോനിയന്ത്രിച്ച രീതി അംഗീകരിക്കാനാവില്ല,” പെപ്പെ പോർച്ചുഗീസ് ടെലിവിഷനിൽ പറഞ്ഞു. ലായനൽ മെസി കഴിഞ്ഞ ദിവസം റഫറിയിങ് രീതിയെ കുറ്റപ്പെടുത്തി അതിന്റെ പരിമിത ഫലമായിട്ടാണ് അർജന്റീനയിൽ നിന്നുള്ളവരെ ഞങ്ങൾക്ക് എതിരെ ഇറക്കിയത്.

Read more

ഒരുപാട് സമയം മൊറോക്കോ വേസ്റ്റ് ആക്കി, അധിക സമയം ഒന്നും ഞങ്ങൾക്ക് വേണ്ട രീതിയിൽ തന്നില്ല. അത് ഒട്ടും അംഗീകരിക്കാം സാധിക്കില്ല. എന്തായാലും വലിയ വിവാദത്തിനാണ് ഇപ്പോൾ തിരി കൊളുത്തിയിരിക്കുന്നത് എന്നത് ഉറപ്പാണ്.