ഹനുമാന്‍ ജയന്തി ഘോഷയാത്രക്കും അനുമതി നല്‍കിയില്ല; കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചതിനെ മാധ്യമങ്ങള്‍ വളച്ചെടിക്കുന്നു; വിശദീകരണവുമായി കേന്ദ്രമന്ത്രി

ഡല്‍ഹിയിലെ സേക്രഡ് ഹാര്‍ട്ട് ദേവാലയത്തിലെ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചതിനെ കുറിച്ച് കേരളത്തിലെ മാധ്യമങ്ങള്‍ വസ്തുതാ വിരുദ്ധമായി പ്രചാരണം നടത്തുന്നുവെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍.

ഏപ്രില്‍ 11 മുതല്‍ രാജ്യതലസ്ഥാനത്ത് വിവിധ കാരണങ്ങളാല്‍ സുരക്ഷാ നടപടികള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ ദിവസത്തെ ഹനുമാന്‍ ജയന്തിയോടനുബന്ധിച്ച ഘോഷയാത്രയ്ക്ക് അനുമതി നിഷേധിച്ചിരുന്നത്.

അതേ സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ചിട്ടാണ് കുരുത്തോല പ്രദക്ഷിണത്തിനും അനുമതി നിഷേധിച്ചത്. എന്നാല്‍, കേരളത്തിലെ ചില മാധ്യമങ്ങള്‍ യാഥാര്‍ത്ഥ്യ വിവരങ്ങള്‍ മറച്ചുവെച്ച്, അനുമതി നിഷേധിച്ചതിനെ വ്യക്തമായ രാഷ്ട്രീയ അജണ്ടകളോടെ വിവാദവിഷയമാക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തിലാണ് താന്‍ കേന്ദ്ര മന്ത്രിയായുള്ള നിലയില്‍ ഈ വിശദീകരണം നല്‍കുന്നതെന്ന് ജോര്‍ജ് കുര്യന്‍ വ്യക്തമാക്കി.