സർക്കാരിനെ വിമർശിച്ച് കത്തോലിക്ക സഭ. കത്തോലിക്ക മെത്രാന്‍ സമിതി പുറത്തിറക്കിയ സര്‍ക്കുലറിലാണ് വിമർശനം. സര്‍ക്കാരിന്‍റെ ലഹരി വിരുദ്ധ പദ്ധതികള്‍ ഫലം കാണുന്നില്ലെന്നും സര്‍ക്കുലറിൽ പറയുന്നു. തുടര്‍ഭരണം നേടിവരുന്ന സര്‍ക്കാരുകള്‍ക്ക് വരുമാനം കണ്ടെത്താനുളള കുറുക്കു വഴിയാണെന്നും സര്‍ക്കുലറിൽ വിമർശനമുണ്ട്.
ഐടി പാര്‍ക്കുകളില്‍ പബ് സ്ഥാപിക്കാനും എലപ്പുളളി ബ്രൂവറിക്ക് അനുമതി നല്‍കാനുമുളള നീക്കങ്ങള്‍ക്കും സർക്കുലറിൽ വിമര്‍ശനമുണ്ട്. നാടിനെ മദ്യലഹരിയില്‍ മുക്കിക്കൊല്ലാന്‍ ശ്രമം നടക്കുന്നുവെന്നും സർക്കുലറിൽ കുറ്റപ്പെടുത്തുന്നു. അതേസമയം എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ സർക്കുലർ വായിച്ചു.
അതേസമയം സർക്കാരിനെതിരെ ഇടയലേഖനവുമായി താമരശ്ശേരി രൂപതയും രംഗത്തെത്തി. ക്രൈസ്തവ സമുദായത്തിന്റെ വിവിധ അവകാശങ്ങളും കർഷകരുടെ ആനുകൂല്യങ്ങളും സർക്കാർ നിഷേധിക്കുന്നുവെന്ന വിമർശനവുമായി താമരശ്ശേരി രൂപത. സർക്കാരിനെതിരെ ഇറക്കിയ ഇടയലേഖനത്തിലാണ് വിമർശനമുള്ളത്. ക്രൈസ്തവ സമുദായ അവകാശ പ്രഖ്യാപന റാലി നടത്താനും തീരുമാനിച്ചതായി ലേഖനത്തില്‍ പറയുന്നു.
Read more
ക്രൈസ്തവ സമുദായത്തിന്റെ വിവിധ അവകാശങ്ങളും കർഷകരുടെ ആനുകൂല്യങ്ങളും സർക്കാർ നിഷേധിക്കുന്നതായി ലേഖനത്തിൽ പറയുന്നു. ജസ്റ്റിസ് ജെബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നില്ലെന്നും ന്യൂനപക്ഷ സ്കോളർഷിപ്പിന്റെ കാര്യത്തിൽ അനീതിയാണെന്നും ഇടയലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. എയ്ഡഡ് നിയമനങ്ങൾ അട്ടിമറിക്കുന്നുവെന്നും വന്യമൃഗ ശല്യം നേരിടുന്ന കർഷകർക്ക് നീതിയില്ല തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ലേഖനത്തിൽ പരാമർശമുണ്ട്. അതേസമയം ഏപ്രിൽ അഞ്ചിന് മുതലക്കുളത്ത് ക്രൈസ്തവ സമുദായ അവകാശ പ്രഖ്യാപന റാലി നടത്താനും തീരുമാനിച്ചതായി ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.