ബ്രിട്ടൻ അധികാര മാറ്റത്തിലേക്ക് കടക്കുമെന്ന് സൂചന; മാറ്റം ഇവിടെ തുടങ്ങുന്നുവെന്ന് കെയ്ര്‍ സ്റ്റാര്‍മര്‍

ബ്രിട്ടനിൽ നടന്ന പാർലമെൻ്റിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ ഫലങ്ങൾ പുറത്തുവരുമ്പോള്‍ ബ്രിട്ടനില്‍ അധികാരമാറ്റത്തിന്റെ സൂചനകളാണ് നൽകുന്നത്. 14 വര്‍ഷത്തിന് ശേഷം ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ വരുമെന്ന ഫല സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 14 വർഷത്തിന് ശേഷം ബ്രിട്ടൻ അധികാര മാറ്റത്തിലേക്ക് കടക്കുമെന്ന സൂചനയാണ് എക്സിറ്റ് പോൾ ഫലങ്ങളും നൽകുന്നത്.  നിലവിലെ പ്രധാനമന്ത്രി ഋഷി സുനകിനും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും വന്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് സൂചനകൾ

14 വർഷം നീണ്ട കൺസർവേറ്റീവ് ഭരണം അവസാനിക്കുമെന്നാണ് എക്സിറ്റ് പോൾ ഫലം പറയുന്നത്. ഇതോടെ ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകും. 650 അംഗ പാർലമെന്‍റിൽ 410 സീറ്റ് നേടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അതേസമയം, ഋഷി സുനകിന്‍റെ കൺസർവേറ്റീവ് പാർട്ടിക്ക് 131 സീറ്റ് മാത്രമാണുള്ളത്.

650 സീറ്റുകളില്‍ ലേബര്‍പാര്‍ട്ടി ഇതിനോടകം 205 സീറ്റുകളില്‍ വിജയിച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 32 സീറ്റുകളില്‍ മാത്രമേ വിജയിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ലിബറല്‍ ഡെമോക്രാറ്റ് പാര്‍ട്ടി 24 സീറ്റുകളില്‍ വിജയിച്ചു. ലിബറല്‍ ഡെമോക്രാറ്റ് നേതാവ് എഡ് ഡാവി വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചു.യുകെയിലെ ജനങ്ങൾ മാറ്റത്തിനായി വോട്ട് ചെയ്തെന്ന് ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാമർ പറഞ്ഞു.

ബ്രിട്ടീഷ് പാർലമെൻ്റിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്നലെയാണ് നടന്നത്. വ്യാഴാഴ്‌ച രാവിലെ ഏഴുമുതൽ രാത്രി പത്തുവരെയായിരുന്നു വോട്ടെടുപ്പ്. കൺസർവേറ്റീവ് പാർട്ടിയുടെ 14 വർഷത്തെ ഭരണത്തോടുള്ള എതിർ വികാരം ഋഷി സുനകിൻ്റെ തുടർഭരണത്തിന് തടസ്സമാകുമെന്നാണ് വിലയിരുത്തുന്നത്. 150 സീറ്റുകളിൽ താഴെ കൺസർവേറ്റീവുകൾ ഒതുങ്ങുമെന്നാണ് സർവേഫലങ്ങൾ പറയുന്നത്. ശക്തികേന്ദ്രങ്ങളിൽപ്പോലും കൺസർവേറ്റീവ് പാർട്ടി തകർന്നടിയുമെന്നും അഭിപ്രായ സർവേഫലങ്ങൾ സൂചിപ്പിക്കുന്നു.