ഐപിഎൽ 2025 ന് മുമ്പ് സിഎസ്‌കെ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗിനെതിരെ ഡൽഹി ക്യാപിറ്റൽസ് പരിശീലകൻ ഹേമാങ് ബദാനി തിരിഞ്ഞു. ന്യൂസിലൻഡ് ക്രിക്കറ്റ് താരം 2009 മുതൽ സിഎസ്‌കെയുടെ പരിശീലകനാണ്, അതേസമയം ഐപിഎൽ 2025 ൽ ബദാനിയെ ഡിസി പരിശീലകനായി നിയമിച്ചു. ഐപിഎൽ ഒഴികെ മറ്റെവിടെയും ഫ്ലെമിംഗിന് വിജയം ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ധോണി ഇല്ലെങ്കിൽ ഫ്ലെമിംഗ് ഒന്നും അല്ലെന്നും ഡിസി പരിശീലകൻ പറഞ്ഞു.
ഒരു അഭിമുഖത്തിൽ, ഡിസി ഹെഡ് കോച്ച് ഹേമാങ് ബദാനി അവകാശപ്പെട്ടത് ഐപിഎല്ലിൽ ഒഴികെ ഫ്ലെമിംഗ് മറ്റൊരു കിരീടവും നേടിയിട്ടില്ല എന്നാണ്. ന്യൂസിലൻഡ് ക്രിക്കറ്റ് താരം സിഎസ്‌കെയെ അഞ്ച് കിരീടങ്ങളിലേക്ക് നയിച്ചത് എംഎസ് ധോണി കാരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സിഎസ്‌കെയുടെ വിജയത്തിന് ധോണി മാത്രമാണ് കാരണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു, വിവിധ ടി20 ലീഗുകളിൽ ട്രോഫി ഉയർത്താത്ത മറ്റ് ടീമുകളുടെ പരിശീലകനായി ഫ്ലെമിംഗ് സേവനമനുഷ്ഠിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലീഗ് കൂടുതൽ വളരണമെങ്കിൽ ഐപിഎൽ ടീമുകളുടെ പരിശീലകരായി ഇന്ത്യക്കാരെ മാത്രമേ നിയമിക്കാവൂ എന്ന് അദ്ദേഹം അവകാശപ്പെട്ടു.
“സിഎസ്‌കെ വിജയിച്ചത് ഫ്ലെമിംഗ് കാരണം അല്ലെന്ന് ഞാൻ പറയും. ധോണി ആ ടീമിലുണ്ട്. അദ്ദേഹം കാരണമാണ് സിഎസ്‌കെ വിജയിച്ചത്. ഫ്ലെമിംഗ് ഒറ്റയ്ക്കായിരുന്നെങ്കിൽ, ചെന്നൈ തീർച്ചയായും ഈ ട്രോഫികൾ നേടുമായിരുന്നില്ല. ഫ്ലെമിംഗ് ഐപിഎല്ലിൽ മാത്രമല്ല, അമേരിക്ക, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ ലീഗ് മത്സരങ്ങളിലും പരിശീലിപ്പിച്ചിട്ടുണ്ട്. അവിടെ ഒന്നും അയാൾക്ക് ജയിക്കാനായില്ല ”ബദാനി അവകാശപ്പെട്ടു.
രസകരമെന്നു പറയട്ടെ, നിലവിൽ 10 ടീമുകളിൽ 4 എണ്ണത്തിൽ മാത്രമേ ഇന്ത്യക്കാർ മുഖ്യ പരിശീലകരായിട്ടുള്ളൂ.