യുവ വലംകൈയ്യൻ പേസർ ഹർഷിത് റാണ ഇന്ത്യയുടെ വലിയ ബൗളിംഗ് താരമായി മാറിയാൽ താൻ അത്ഭുതപ്പെടാനില്ലെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു. ചാമ്പ്യൻസ് ട്രോഫിയിൽ അർശ്ദീപ് സിംഗ് തന്നെ കളിച്ചേക്കുമെന്നും ഹർഷിതിന് അവസരങ്ങൾ കുറവാണെന്ന് പറയുമ്പോൾ പോലും ഹർഷിത് ഇന്ത്യയുടെ വലിയ പ്രതീക്ഷ ആയി മാറുമെന്നും പറഞ്ഞിരിക്കുകയാണ്.
നാഗ്പൂരിൽ അടുത്തിടെ സമാപിച്ച ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ഹർഷിത് ഏകദിന അരങ്ങേറ്റം കുറിച്ചത്. പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും കളിച്ച് അവസാനിപ്പിച്ച അദ്ദേഹം 24.33 ശരാശരിയിലും 6.95 ഇക്കോണമി റേറ്റിലും ആറ് വിക്കറ്റ് വീഴ്ത്തി. നാഗ്പൂരിലെ അരങ്ങേറ്റത്തിൽ 3-53 ന് അദ്ദേഹം എറിഞ്ഞു അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ഏകദിനത്തിൽ 2-31 എന്ന തകർപ്പൻ സ്പെൽ അദ്ദേഹം എറിഞ്ഞു.
ESPNcriinfo-യിലെ ഒരു ചർച്ചയിൽ, ഹർഷിത്തിനെ ഒരുപാട് ഇഷ്ടപ്പെടാനുണ്ടെന്ന് മഞ്ജരേക്കർ പറഞ്ഞു. ചാമ്പ്യൻസ് ട്രോഫിയിൽ യുവതാരത്തിന് മുന്നോടിയായി പ്ലെയിംഗ് ഇലവനിൽ അർശ്ദീപ് തന്നെ വരുമെന്ന് അദ്ദേഹം പറഞ്ഞു.
“ഹർഷിത് റാണ, വൈറ്റ്-ബോൾ ക്രിക്കറ്റിൽ ഇന്ത്യയ്‌ക്കായി അടുത്തിടെ കളിച്ചപ്പോഴെല്ലാം അദ്ദേഹം ഒരു മതിപ്പ് സൃഷ്ടിച്ചു. എനിക്ക് അവൻ്റെ മനോഭാവം ഇഷ്ടമാണ്, ഈ വ്യക്തി ഇന്ത്യയുടെ വലിയ ബൗളിംഗ് താരമായി മാറിയാൽ ഞാൻ അത്ഭുതപ്പെടാനില്ല, കാരണം അവൻ ഇപ്പോൾ തന്നെ ഒരു വലിയ റേഞ്ചിലാണ് നിൽക്കുന്നത്.”
“നിലവിലെ സീനിയർ ബൗളർ അത് അർഷ്ദീപ് സിംഗ് ആയിരിക്കണം. പക്ഷേ, ദീർഘകാലാടിസ്ഥാനത്തിൽ, ഇന്ത്യയിലെ ഏതൊരു ബൗളർക്കും ഹർഷിത് ഭീഷണി ഉണ്ടാക്കും. ഇപ്പോൾ ചാമ്പ്യൻസ് ട്രോഫി കളിക്കാൻ ഇല്ലാത്ത മുഹമ്മദ് സിറാജിന് വരെ ഹർഷിത് ഭീഷണിയാണ്.”
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും പങ്കെടുത്തതിന് പുറമെ, അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരത്തിൽ പൂനെയിൽ നടന്ന ടി20-യിലും ഹർഷിത് തൻ്റെ അരങ്ങേറ്റം കുറിച്ചു. ശിവം ദുബെയ്ക്ക് പകരക്കാരനായി ഇറങ്ങിയ ഫാസ്റ്റ് ബൗളർ 3-33 എന്ന കണക്കിലാണ് പോരാട്ടം അവസാനിപ്പിച്ചത്.