IPL 2024: മുംബൈയുടെ കോടികളുടെ മൂല്യമുള്ള പന്തേറുകാരെ പഞ്ചാബിന്റെ 20 ലക്ഷം ബേസ് പ്രൈസ് മൂല്യമുള്ള ചെക്കന്‍ മുച്ചൂടും മുടിപ്പിക്കുന്ന കാഴ്ച

മുംബൈ ഉയര്‍ത്തിയ 193 പിന്തുടരുമ്പോള്‍, പഞ്ചാബിന്റെ ഏഴാമത്തെ വിക്കറ്റ് ആയി അവരുടെ അവസാന രണ്ട് മത്സരത്തിലെയും രക്ഷകന്‍ ശശാങ്ക് സിംഗ് ബുമ്രയുടെ കൗശലത്തിനു മുന്‍പില്‍ കീഴടങ്ങുമ്പോള്‍ പഞ്ചാബ് സ്‌കോര്‍ കാര്‍ഡില്‍ 111 രണ്‍സേ ഉണ്ടായിരുന്നുള്ളു..

ലക്ഷ്യം മൂന്നു വിക്കറ്റ് ശേഷിക്കേ 8 ഓവറില്‍ 82 രണ്‍സ് എന്ന നിലയില്‍ നില്‍ക്കേ ജയം ഉറപ്പിച്ച ക്യാപ്റ്റന്‍ ഹാര്‍ദിക്ക് ഗാലറിയിലെ മുംബൈ ആരാധകരോട് ആഘോഷം തുടങ്ങിക്കോളാന്‍ പറയുന്നത് കാണാമായിരുന്നു. എന്നാല്‍ ബുമ്ര എറിഞ്ഞ 13 ആം ഓവറിലേ യോര്‍ക്കര്‍ ലെങ്തില്‍ വന്ന അഞ്ചാമത്തെ പന്തിനെ സ്വീപ് ഷോട്ടിലൂടെ ഗാലറിയിലെത്തിച്ച ശേഷം ക്രീസില്‍ നിറ ചിരിയോടെ നില്‍ക്കുന്ന ആ ബാറ്ററെ കണ്ടപ്പോള്‍ ആണ് എന്ത് കൊണ്ടാണ് ആഘോഷം തുടങ്ങിക്കൊള്ളാന്‍ താന്‍ മുംബൈ ആരാധകരോട് പറഞ്ഞിട്ടും അവര്‍ അതു അനുസരിക്കാത്തത് എന്നതിനുള്ള ഉത്തരം അയാള്‍ തിരിച്ചറിയുകയായിരുന്നു..

ഷേപ്പേര്‍ഡിന്റെയും, മദ്വാലിന്റെയും,, കോട്‌സേയുടെയും പന്തുകളെ നെറ്റ്സില്‍ സ്‌കൂള്‍ കുട്ടികളെയെന്നോണം അയാള്‍ നേരിടുകയാണ്. ഒന്നിനു പിറകെ ഒന്നായി ഏഴു പടുകൂറ്റന്‍ സിക്‌സറുകള്‍! പറന്നു പോകുന്ന പന്തുകളെയും ഉയര്‍ന്നു പൊങ്ങുന്ന പഞ്ചാബ് സ്‌കോര്‍ കാര്‍ഡും കണ്ടു മുംബൈ ക്യാമ്പ് മൂകമാകുകയാണ്. മുംബൈയുടെ കോടികളുടെ മൂല്യമുള്ള പന്തേറുകാരെ പഞ്ചാബിന്റെ 20 ലക്ഷം ബേസ് പ്രൈസ് മൂല്യമുള്ള 25 കാരന്‍ ചെക്കന്‍ മുച്ചൂടും മുടിപ്പിക്കുന്ന കാഴ്ച.. അഷുതോഷ് ശര്‍മ ..

ഗുജറാത്തിനെതിരെ 17 ബോളീല്‍ 31, ഹൈദരാബാദിനെതിരെ 15 ബോളില്‍ 33, രാജസ്ഥനെതിരെ 16 ബോളിലെ 31, മുംബൈക്കെതിരെ 28 ബോളിലെ 61 ഇങ്ങനെ തുടര്‍ച്ചയായി കിടിലന്‍ ഇന്നിങ്‌സുകള്‍ കളിച്ചു കൊണ്ടു അയാള്‍ കാണികളെ അമ്പരിപ്പിക്കുകയാണ്..

യുവരാജ് സിംഗ് എന്ന ഇന്ത്യന്‍ ക്രിക്കറ്റിലെ ഒറ്റയാന്റെ പേരില്‍ ഉണ്ടായിരുന്ന, ട്വന്റി ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ ഫിഫ്റ്റി എന്ന റെക്കോര്‍ഡ് ( 12 പന്തില്‍ ) സായ്ദ് മുഷ്താഖ് ടൂര്‍ണമെന്റില്‍ അരുണചാല്‍ പ്രദേശിനെ പിച്ചിച്ചീന്തിയ 11 ബോള്‍ ഫിഫ്റ്റിയിലൂടെ തന്റെ പേരിലേക്ക് മാറ്റിയെഴുതിയ അതെ മനുഷ്യന്‍..

എഴുത്ത്: സനല്‍ കുമാര്‍ പത്മനാഭന്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍