ഐപിഎൽ സമയത്ത് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിൽ (ആർസിബി) വിരാട് കോഹ്‌ലിയുമൊത്തുള്ള പരിശീലന അനുഭവം പങ്കുവെച്ച് ജോഷ് ഹേസൽവുഡ്. മെഗാ ലേലത്തിൽ ആർസിബി ₹12.5 കോടിക്ക് വാങ്ങിയ ഹേസൽവുഡ്, കോഹ്‌ലിയുടെ തീവ്രമായ പരിശീലനം ചുറ്റുമുള്ള എല്ലാവരെയും പ്രചോദിപ്പിക്കുന്നുവെന്ന് പറഞ്ഞു. മനോഹരമായ ഷോട്ടുകളിലൂടെ സ്കോർബോർഡ് ചലിപ്പിക്കാനുള്ള കോഹ്‌ലിയുടെ കഴിവിനെ അദ്ദേഹം പ്രശംസിച്ചു. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാരനും ടൂർണമെന്റിൽ 8000 റൺസ് മറികടന്ന ഒരേയൊരു കളിക്കാരനുമാണ് കോഹ്‌ലിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
“ചില ദിവസങ്ങളിൽ, പരിശീലനത്തിന് എത്തുമ്പോൾ, നിങ്ങൾ അല്പം മടിയൊക്കെ തോന്നും. എന്നാൽ 22 യാർഡ് അകലെ നിന്ന് കോഹ്‌ലിയെ കണ്ടാൽ, അത് നിങ്ങൾക്ക് ഒരു തിളക്കം നൽകും. പെട്ടെന്ന്, പരിശീലനം ഒരു വെല്ലുവിളിയായി തോന്നുന്നു, പ്രത്യേകിച്ച് അയാളുടെ വാക്കുകൾ കേൾക്കുമ്പോൾ” ആർസിബി ബോൾഡ് ഡയറീസിലെ ഒരു വീഡിയോയിൽ ഹേസൽവുഡ് പറഞ്ഞു.
“അയാൾ ഈ കാലത്ത് നേടിയ എല്ലാ നേട്ടങ്ങളും മികച്ചത് ആയിരുന്നു. അതിനാൽ തന്നെ വലിയ ബഹുമാനമാണ് എനിക്ക് ഉള്ളത്. അവൻ നമുക്ക് എതിരെ കളിക്കുന്ന ഷോട്ടുകൾ ഒകെ കാണുമ്പോൾ അയാളുടെ ഉള്ളിലെ തീവ്രത മനസിലാകും. അയാൾ ക്രേസിൽ ഉള്ളപ്പോൾ സ്കോർബോർഡ് ഉയരും എന്ന് ഉറപ്പാണ്” ഹേസൽവുഡ് കൂട്ടിച്ചേർത്തു.
2009 ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ അരങ്ങേറ്റം കുറിച്ചതിനുശേഷം, കോഹ്‌ലി 103 മത്സരങ്ങളിൽ നിന്ന് 48.90 എന്ന മികച്ച ശരാശരിയിൽ 5,477 റൺസ് നേടിയിട്ടുണ്ട്, ഇതിൽ 17 സെഞ്ച്വറികൾ ഉൾപ്പെടുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റിൽ കോഹ്‌ലിയെ 11 തവണ പുറത്താക്കിയെങ്കിലും, നെറ്റ്സിൽ അദ്ദേഹത്തെ നേരിടുന്നത് ഒരു സാധാരണ കാര്യമല്ലെന്ന് ഹേസൽവുഡ് സമ്മതിച്ചു. കോഹ്‌ലിയുടെ സാന്നിധ്യം പരിശീലന തീവ്രത ഉയർത്തുകയും ബൗളർമാരുടെ കഴിവുകൾ പുറത്ത് എടുപ്പിക്കുന്നതിലേക്കും മത്സര ദിവസത്തിനായി അവരുടെ കഴിവുകൾ മൂർച്ച കൂട്ടുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.