തരൂരിന് ആന്റെണിയുടെ പരസ്യ പിന്തുണ, പുതുപ്പള്ളിയിലെ റോഡ് ഷോയില്‍ ആവേശപൂര്‍വ്വം പങ്കെടുത്തത് ആയിരങ്ങള്‍, പിന്തുണച്ച് എ ഗ്രൂപ്പ്,വിശ്വപൗരന്‍ കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കും

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക്  ശശി തരൂര്‍ മല്‍സരിക്കുമ്പോള്‍ അദ്ദേഹത്തെ അതിശക്തമായി എതിര്‍ത്ത ഏ കെ ആന്റെണിയും അവസാനം ശശി തരൂരിനെ അംഗീകരിച്ചു. ശശി തരൂരിന് പരസ്യ പിന്തുണ നല്‍കുന്ന നീക്കമാണ് പുതുപ്പള്ളി തിരഞ്ഞെടു്പ്പ് പ്രചരണത്തിനിടയില്‍ ഏ കെ ആന്റെണിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നു. കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ ശശി തരൂരാണ് ഇവിടെ കോണ്‍ഗ്രസിനെ നയിക്കേണ്ടതെന്ന ചിന്തയാണ് ഏ കെ ആന്റെണി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി പങ്കുവച്ചത്. തരൂരിനുള്ള ജന പിന്തുണയെ ആര്‍ക്കും അവഗണിക്കാന്‍ കഴിയില്ലന്ന നിലപാടിലാണ് ഇപ്പോള്‍ ഏ കെ ആന്റെണി.

പുതുപ്പള്ളിയില്‍ അവസാനഘട്ട പ്രചരണത്തിന്റെ ഭാഗമായി റോഡ് ഷോക്കെത്തിയ ശശി തരൂരിനെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആവേശപൂര്‍വ്വമാണ് സ്വീകരിച്ചത്. ഉമ്മന്‍ചാണ്ടിയുടെ പഴയ എ ഗ്രൂപ്പ് ഏതാണ്ട് പൂര്‍ണ്ണമായും തന്നെ ശശി തരൂരിനൊപ്പം നിലയുറിപ്പിച്ചിരിക്കുകയാണ്. ബെന്നിബഹ്നാന്‍ അടക്കമുളള എ ഗ്രൂപ്പിലെ പടക്കുതിരകളാണ് ശശി തരൂരിനെ പുതുപ്പള്ളിയില്‍ സ്വീകരിക്കുന്നതിന് മുമ്പില്‍ നിന്നിരുന്നത്.കോണ്‍ഗ്രസ് പ്രവര്‍ത്തക സമതിയംഗമായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം തരൂരിന്റെ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരിപാടിയായിരുന്നു പുതുപ്പള്ളി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോ.പുതുപ്പള്ളി പള്ളിയില്‍ എത്തി ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ മെഴുകുതിരി കത്തിച്ചതിന ശേഷം മണര്‍കാട് നിന്ന് ആരംഭിച്ച റോഡ് ഷോയില്‍ നൂറോളം വാഹനങ്ങള്‍ പങ്കെടുത്തിരുന്നു.

Read more

താന്‍ സെന്റ് സ്റ്റീഫന്‍സ് കോളജിന്റെ ചെയര്‍മാനായതിന് ശേഷം 33 വര്‍ഷം കഴിഞ്ഞ് ആ സ്ഥാനത്ത് എത്തിയ ആളാണ് ചാണ്ടി ഉമ്മനെന്ന് റോഡ് ഷോക്ക് ശേഷം നടന്ന പൊതു സമ്മേളനത്തില്‍ ശശി തരൂര്‍ അനുസ്മരിച്ചു.സെന്റ് സ്റ്റീഫന്‍സില്‍ താന്‍ ചെയര്‍മാന്‍ ആയിരിക്കെ ജൂബിലി ആഘോഷത്തിനു മുഖ്യാതിഥിയായി കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ ശശി തരൂരിനെ ക്ഷണിച്ച കാര്യം ചാണ്ടി ഉമ്മന്‍ ഓര്‍മിച്ചു.