നാളെ നടക്കാനിരിക്കുന്ന ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് സുരക്ഷാ നിർദേശങ്ങൾ പുറത്തിറക്കി കേരള പൊലീസ്. ഭക്തജനങ്ങൾ മുഖാമുഖമായി നിൽക്കുന്ന നിലയിൽ അടുപ്പുകൾ ക്രമികരിക്കണമെന്ന് നിർദേശത്തിൽ പറയുന്നു. പൊലീസ് / ഫയർ ഫോഴ്‌സ് വാഹനങ്ങൾ, ആംബുലൻസ് എന്നിവയുടെ സുഗമമായ യാത്ര ഉറപ്പുവരുത്തുന്നതിനായുള്ള സ്‌ഥലം ഒഴിവാക്കി മാത്രം അടുപ്പ് കത്തിക്കണമെന്നും നിർദേശമുണ്ട്.
Read more
സുരക്ഷാ നിർദേശങ്ങൾ
- ഭക്തജനങ്ങൾ മുഖാമുഖമായി നിൽക്കുന്ന നിലയിൽ അടുപ്പുകൾ ക്രമികരിക്കുക.
- പൊലീസ് / ഫയർ ഫോഴ്‌സ് വാഹനങ്ങൾ, ആംബുലൻസ് എന്നിവയുടെ സുഗമമായ യാത്ര ഉറപ്പുവരുത്തുന്നതിനായുള്ള സ്‌ഥലം ഒഴിവാക്കി മാത്രം അടുപ്പ് കത്തിക്കുക.
- പെട്രോൾ പമ്പുകൾ, ട്രാൻസ് ഫോർമറുകൾ എന്നിവയ്ക്ക് സമീപം അടുപ്പ് കത്തിക്കരുത്.
- വസ്ത്രത്തിൻറെ തുമ്പ് അലക്ഷ്യമായി നിണ്ടുകിടക്കുന്നത് ഒഴിവാക്കുക.
- അടുപ്പ് കത്തിക്കുന്നതിന് മണ്ണെണ്ണയോ മറ്റ് ദ്രവ ഇന്ധനങ്ങളോ ഉപയോഗിക്കാതിരിക്കുക.
- പെർഫ്യൂം ബോട്ടിലുകൾ, സാനിറ്റൈസറുകൾ എന്നിവ കൈവശം സൂക്ഷിക്കാതിരിക്കുക.
- കുട്ടികളെ പൊങ്കാല അടുപ്പിന് സമീപം നിൽക്കുന്നതിന് അനുവദിക്കാതിരിക്കുക.
- അത്യാവശ്യമുണ്ടായാൽ തി അണയ്ക്കുന്നതിന് സമീപത്തായി കുറച്ച് വെള്ളം കരുതുക.
- പൊങ്കാലയ്ക്ക് ശേഷം അടുപ്പ് പൂർണമായി അണഞ്ഞ ശേഷം മാത്രം സ്ഥാനം വിട്ട് പോകുക.
- അനുവദിച്ചിട്ടുള്ള പാർക്കിംഗ് ഏരിയയിൽ മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യുക.
- അടിയന്തിര സാഹചര്യങ്ങളിൽ 112ൽ ബന്ധപ്പെടുക.