“ബംഗാളിൽ ഇസ്ലാമിക തീവ്രവാദികളുടെ അഴിഞ്ഞാട്ടം.. അതിർത്തി ജില്ലകളായ മൂർഷിദബാദിലും മാൾഡയിൽ നിന്നും ന്യുനപക്ഷമായ ഹിന്ദുക്കൾ കൂട്ടത്തോടെ പാലായനം ചെയ്യുന്നു…” എന്ന തലകെട്ടോടു കൂടി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഗോപാലകൃഷ്ണൻ ഫേസ്ബുക് അകൗണ്ട് വഴി ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഗോപാലകൃഷ്ണൻ പ്രചരിപ്പിക്കുന്ന വാർത്തയും വീഡിയോയും വ്യാജമാണ് എന്നാണ് ഇപ്പോൾ ഫാക്ട് ചെക്കിലൂടെ മനസിലാകുന്നത്.
കഴിഞ്ഞ വർഷം നവംബർ 28 ന് ഇതേ വീഡിയോ തന്നെ Kreately Media, MeghUpdates തുടങ്ങിയ എക്സ് ഹാൻഡിലുകൾ ബാംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ അതിക്രമം എന്ന് പറഞ്ഞു കൊണ്ടും പ്രചരിപ്പിച്ചിരുന്നു. ഷേർപൂർ ജില്ലയിലെ മുർഷിദ്പൂരിൽ നടന്ന ഹിന്ദു വിരുദ്ധ അതിക്രമം എന്നു പറഞ്ഞു കൊണ്ടായിരുന്നു മേൽപ്പറഞ്ഞ സംഘ് ഹാൻഡിലുകൾ ഈ കള്ളം പ്രചരിപ്പിച്ചത്. ഗോപാലകൃഷ്ണൻ അതിപ്പോൾ വഖ്ഫ് സമരവുമായി ബന്ധിപ്പിച്ച് മതസ്പർദ്ധ ലക്ഷ്യം വെച്ച് പ്രചരിപ്പിക്കുകയാണ്.
Factcrescendo, altnews തുടങ്ങിയ ഫാക്റ്റ് ചെക്ക് പ്ലാറ്റ്ഫോമുകൾ അന്ന് തന്നെ വീഡിയോയുടെ നിജസ്ഥിതിയെ കുറിച്ച് അന്വേഷിച്ചിരുന്നു. അവരുടെ അന്വേഷണത്തിൽ ഇത് ബാംഗ്ലാദേശിലെ രണ്ട് മുസ്‌ലിം ഗ്രൂപ്പുകൾ തമ്മിലുള്ള സംഘർഷമാണ് എന്നാണ് കണ്ടെത്തിയത്. മാത്രമല്ല ഇതിൽ ഹിന്ദുക്കളുടെ സാന്നിധ്യമേയില്ല. വഖ്ഫ് ബില്ലിനെ തുടർന്നുള്ള വലിയ പ്രതിഷേധങ്ങൾ രാജ്യം മുഴുവൻ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ബംഗാളിലുള്ള പ്രതിഷേധങ്ങളെ മറയാക്കിയാണ് ഗോപാലകൃഷ്‌ണൻ വ്യാജ വാർത്ത -പ്രചരിപ്പിക്കുന്നത്.
Read more
ഫാക്ട് ചെക്ക് ചെയ്ത റിപ്പോർട്ട് : 1. A video of a clash between two Muslim community groups in Bangladesh is being shared with claims of atrocities against Hindus.