മുംബൈ ഇന്ത്യൻസിനെതിരായ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ വിജയത്തിൽ ഒരു വിക്കറ്റ് വീഴ്ത്തുകയും തന്റെ 4 ഓവറിൽ നിന്ന് 21 റൺസ് മാത്രം വഴങ്ങുകയും ചെയ്ത ദിഗ്വേഷ് രതിയെ കളിയിലെ താരമായി തിരഞ്ഞെടുത്തു. 204 റൺസ് പിന്തുടർന്ന അഞ്ച് തവണ ചാമ്പ്യന്മാരായ ഹാർദിക് പാണ്ഡ്യയുടെ മുംബൈ 20 ഓവറിൽ 191 റൺസ് മാത്രം നേടി 12 റൺ പരാജയം ഏറ്റുവാങ്ങുക ആയിരുന്നു. കളിയുടെ ഒരു ഘട്ടത്തിൽ യുവതാരം നമാൻ ദിക്ർ നടത്തിയ വെടിക്കെട്ട് ബാറ്റിംഗിലൂടെ മുംബൈ ജയത്തിലേക്ക് പോകുമെന്ന് തോന്നിച്ച ഘട്ടത്തിൽ ആണ് ദിഗ്വേഷ് എത്തി താരത്തിന്റെ വിക്കറ്റ് വീഴ്ത്തി കളി തിരിച്ചത്.
നമാൻ 24 പന്തിൽ നിന്ന് 4 ഫോറുകളും 3 സിക്സറുകളും സഹിതം 46 റൺസ് നേടി മത്സരം കൊണ്ടുപോകും എന്ന ഘട്ടത്തിൽ ആണ് ദിഗ്വേഷ് എത്തി താരത്തെ cla മത്സരത്തിന് ശേഷമുള്ള ചടങ്ങിൽ യുവ സ്പിന്നർ ഇയാൻ ബിഷപ്പിനോട് സംസാരിച്ചു. “മുംബൈ ഇന്ത്യന്സിന്ന് എതിരായ എന്റെ പ്രകടനം ഞാൻ ആസ്വദിച്ചു. പ്രതിരോധത്തിലാകുന്നതിനുപകരം വിക്കറ്റുകൾ എടുക്കാൻ ഞാൻ ആഗ്രഹിച്ചു,” അദ്ദേഹം പറഞ്ഞു.
പതിനെട്ടാം സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കളിക്കുന്ന തന്റെ ആരാധനാപാത്രമായ സുനിൽ നരെയ്‌നിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. “സുനിൽ നരെയ്‌ൻ കാരണമാണ് ഞാൻ ബൗളിംഗ് ഇഷ്ടപ്പെട്ടു തുടങ്ങിയത്.”
“ആക്രമണാത്മക മനോഭാവത്തോടെയുള്ള ബൗളിംഗ് എനിക്ക് ഇഷ്ടമാണ്. സമ്മർദ്ദ സാഹചര്യങ്ങളിൽ നരെയ്‌നെപ്പോലെ ശാന്തനായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നമൻ ധീർ നന്നായി ബാറ്റ് ചെയ്യുകയായിരുന്നു, അദ്ദേഹത്തിന് മുന്നിൽ സ്റ്റമ്പുകൾ ആക്രമിക്കാൻ തീരുമാനിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു.