മുംബൈ ഇന്ത്യൻസ് (MI) ബാറ്റ്സ്മാൻ രോഹിത് ശർമ്മയുടെ നിസ്വാർത്ഥതയെയും ടീമിനെ വ്യക്തിപരമായ നേട്ടങ്ങൾക്ക് മുന്നിൽ നിർത്താനുള്ള രീതിയെ ആരാധകരും വിദഗ്ധരും പലപ്പോഴും പ്രശംസിക്കാറുണ്ട്. കളിയുടെ എല്ലാ മേഖലകളിലും ഇതേ മനോഭാവം സ്വീകരിക്കുന്ന മറ്റൊരു ഇന്ത്യൻ താരം ഉണ്ടെന്നും അയാൾ മിടുക്കൻ ആണെന്നും പറഞ്ഞിരിക്കുകയാണ് ടിനു യോഹന്നാൻ. മറ്റാരും അല്ല മലയാളികളുടെ സ്വന്തം സഞ്ജു സാംസന്റെ പേരാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
“വിജയ് ഹസാരെ ട്രോഫിയുടെ 2021/22 സീസണിൽ സഞ്ജു മോശം ഫോമിലായിരുന്നു. ഒരു നിശ്ചിത എണ്ണം പന്തുകൾ നേരിട്ടാൽ അദ്ദേഹത്തിന് വലിയ സ്കോർ നേടാൻ കഴിയുമെന്ന് ഞാൻ അദ്ദേഹത്തെ ഉപദേശിച്ചു. ‘ഞാൻ അങ്ങനെയുള്ള കളിക്കാരനല്ല. ഒരു സാഹചര്യത്തിലും ഞാൻ സ്വന്തമായി കളിക്കില്ല ടീം ആണ് എനിക്ക് പ്രധാനം’ എന്ന് സഞ്ജു പറഞ്ഞു,” ആ സമയത്ത് കേരള ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായിരുന്ന യോഹന്നാൻ TimesofIndia.com-ന് നൽകിയ പ്രത്യേക ആശയവിനിമയത്തിനിടെ പറഞ്ഞു.
2022 ഡിസംബറിൽ രാജസ്ഥാനെതിരായ രഞ്ജി ട്രോഫി ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിൽ കേരളത്തെ നയിച്ചപ്പോൾ സാംസണിന്റെ സമീപനത്തിലും മാനസികാവസ്ഥയിലും നിന്ന്, എന്തുവിലകൊടുത്തും വിജയിക്കാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം അദ്ദേഹം എടുത്തുകാണിച്ചു.
“രണ്ടാം ഇന്നിംഗ്സിൽ ഞങ്ങൾക്ക് 395 റൺസ് എന്ന ഭയാനകമായ ലക്ഷ്യം ലഭിച്ചു, തികച്ചും ബൗളർമാർക്ക് അനുയോജ്യമായ സാഹചര്യമായിരുന്നു അത്. മിക്ക ക്യാപ്റ്റന്മാരും സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന സമീപനത്തിലേക്ക് പോകാൻ ശ്രമിക്കുമ്പോൾ, ലക്ഷ്യം പിന്തുടരാൻ നോക്കുന്നതിലാണ് സാംസൺ ശ്രദ്ധ കേന്ദ്രീകരിച്ചത്. 53 പന്തിൽ നിന്ന് 69 റൺസ് നേടി അദ്ദേഹം ടീമിലെ മറ്റുള്ളവർക്ക് ഒരു മാതൃകയായി. ഒടുവിൽ ഞങ്ങൾ ലക്ഷ്യത്തോട് വളരെ അടുത്ത് ഫിനിഷ് ചെയ്തു ” യോഹന്നാൻ പറഞ്ഞു.
“സഞ്ജു മികച്ച ടീം അംഗമാണ്, സഹതാരങ്ങളെ പ്രതിരോധിക്കാൻ അദ്ദേഹം പല അവസരങ്ങളിലും ശ്രമിച്ചിട്ടുണ്ട്. അടുത്തിടെ സമാപിച്ച രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവച്ച സൽമാൻ നിസാർ, മുഹമ്മദ് അസ്ഹറുദ്ദീൻ തുടങ്ങിയ കളിക്കാർക്ക് ബുദ്ധിമുട്ടുന്ന സമയത്ത് അദ്ദേഹത്തിൽ നിന്ന് മികച്ച പിന്തുണ ലഭിച്ചു. സഞ്ജു എപ്പോഴും ആർക്കും സമീപിക്കാവുന്ന താരങ്ങളാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.