IPL 2025: പൊരുതി തോറ്റാൽ അങ് പോട്ടെന്നു വെക്കും; പരിക്ക് വെച്ച് ഇജ്ജാതി അടി; സഞ്ജു വേറെ ലെവൽ

ഐപിഎലിൽ സൺ റൈസേഴ്സിനെതിരെ നടക്കുന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി തകർപ്പൻ അർദ്ധ സെഞ്ചുറി നേടി സഞ്ജു സാംസൺ. തുടക്കം മുതൽ വിക്കറ്റുകൾ പൊഴിഞ്ഞിരുന്നെങ്കിലും ദ്രുവ് ജുറലിന്റെ കൂടെ മികച്ച പാർട്ണർഷിപ്പ് പടുത്തുയർത്തി ടീമിനെ കരകയറ്റുകയാണ് സഞ്ജു. താരം 30 പന്തിൽ 6 ഫോറും, 3 സിക്സറുമടക്കം 54 റൺസാണ് നേടിയിരിക്കുന്നത്. ഇതോടെ രാജസ്ഥാന് വേണ്ടി 4000 റൺസ് തികയ്ക്കുന്ന ആദ്യ താരമായി മാറിയിരിക്കുകയാണ് സഞ്ജു സാംസൺ. ധ്രുവ് ജുറൽ 32 പന്തിൽ 69 റൺസ് നേടി.

എന്നാൽ ആദ്യ ഇന്നിങ്സിൽ ഹൈദരാബാദ് 20 ഓവറിൽ 286 റൺസ് നേടി. രാജസ്ഥാന് വിജയ ലക്ഷ്യം 287 റൺസായിരുന്നു. ഹൈദരാബാദിന് വേണ്ടി ഇഷാൻ കിഷൻ (106) വെടിക്കെട്ട് സെഞ്ചുറിയാണ് നേടിയത്. കൂടാതെ വന്നവനും നിന്നവനും പോയവനും എല്ലാം തകർപ്പൻ പ്രകടനമാണ് സൺ റൈസേഴ്സിനായി കാഴ്ച വെച്ചതും. ഇഷാൻ കിഷനെ കൂടാതെ ട്രാവിസ് ഹെഡ് 26 പന്തിൽ 6 ഫോറും 3 സിക്സറുമടക്കം 58 റൺസാണ് താരം നേടിയത്, അഭിഷേക് ശർമ്മ (24), നിതീഷ് കുമാർ റെഡ്‌ഡി (30) ഹെൻറിച്ച് ക്ലാസ്സൻ (34), അഭിഷേക് ശർമ്മ (24) എന്നിവരുടെ മികവിലാണ് സൺ റൈസേഴ്‌സ് 286 റൺസ് എന്ന കൂറ്റൻ സ്‌കോറിൽ എത്തിയത്. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്കോർ നേടുന്ന ടീമായി മാറിയിരിക്കുകയാണ് ഹൈദരാബാദ്.

ബോളിങ്ങിൽ രാജസ്ഥാൻ റോയൽസ് മോശമായ പ്രകടനമാണ് കാഴ്ച വെച്ചത്. ഐപിഎലിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ബോളർ നാല് ഓവറിൽ 76 റൺസ് കൊടുക്കുന്നത്. ഒരിക്കലും മറക്കാനാവാത്ത മത്സരമായിരുന്നു ജോഫ്ര അർച്ചറിന് സൺ റൈസേഴ്‌സ് ബാറ്റ്‌സ്മാന്മാർ നൽകിയത്. ഇന്നത്തെ മത്സരത്തിൽ ഒട്ടുമിക്ക രാജസ്ഥാൻ ബോളർമാരും അർദ്ധ സെഞ്ചുറി നേടി. തുഷാർ ദേശ്പാണ്ഡെ 44 റൺസ് വഴങ്ങി 3 വിക്കറ്റുകൾ നേടി, മഹേഷ് തീക്ഷണ 52 റൺസ് വഴങ്ങി 2 വിക്കറ്റുകളും, സന്ദീപ് ശർമ്മ 51 റൺസ് വഴങ്ങി 1 വിക്കറ്റ് നേടി.

Read more