CSK UPDATES: രാരീ രാരീരം രാരോ....ഉറക്കം വരാത്തവരും ഉറക്കം കുറവുള്ളവർക്കും ചെന്നൈ ബാറ്റിംഗ് കാണാം; സഹതാരങ്ങൾ പോലും ഗാഢനിദ്രയിലായ പ്രകടനം; ചിത്രങ്ങൾ കാണാം

ചെന്നൈ സൂപ്പർ കിങ്‌സ്- ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ്. 5 തവണ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം നേടിയ ടീം, നിരവധി തവണ ഫൈനലിൽ എത്തിയവർ, നിരവധി പ്ലേ ഓഫ് പ്രവേശനം, അങ്ങനെ ലീഗ് ചരിത്രം കണ്ട ഏറ്റവും മികച്ച ടീം ഈ കളത്തിൽ എല്ലാം ജയിച്ചുകയറാണ് കാരണം അവരുടെ ടീം മൊത്തത്തിൽ ഉള്ള കൂട്ടായ പ്രവർത്തനം ആയിരുന്നു. ഒന്നോ രണ്ടോ താരങ്ങളെ ആശ്രയിക്കാതെ കൂട്ടായ ടീം ഗെയിം ആയിരുന്നു ചെന്നൈയുടെ ആയുധം. എന്നാൽ ലീഗ് അതിന്റെ 18 ആം സീസണിലേക്ക് വരുമ്പോൾ ആ മികവ് ചെന്നൈക്ക് നഷ്ടമായിരിക്കുന്നു.

ഒരു ടീം എന്ന നിലയിൽ ഒന്നും ചെയ്യാനാകാതെ, ആർക്കും ജയിക്കണം എന്ന വാശി ഇല്ലാതെ, താരങ്ങൾ എല്ലാം മോശം ഫോമിൽ കളിക്കുന്ന ചെന്നൈ ഇപ്പോൾ മോശം അവസ്ഥയിലാണ്. മുംബൈക്ക് എതിരായ ആദ്യ മത്സരത്തിൽ ജയിച്ചെങ്കിലും പിന്നെ ഉള്ള രണ്ട് മത്സരങ്ങളിലും ടീം പരാജയമായി. പൊരുതി തോറ്റാൽ എങ്കിലും ചെന്നൈ ആരാധകർക്ക് വിഷമം ഉണ്ടാകില്ലായിരുന്നു, പക്ഷെ പൊരുതാൻ പോയിട്ട് ഒന്നും ശ്രമിക്കാനുള്ള ആർജവംപോലും കാണിക്കാതെയാണ് ടീം തോൽക്കുന്നത്. എന്തായാലും ബാറ്റ്‌സ്ന്മാനാരുടെ പ്രകടനമാണ് ടീമിനെ നിരാശപ്പെടുത്തുന്ന പ്രധാന ഘടകങ്ങളിൽ ഒന്ന്. തുടക്കത്തിൽ ഉള്ള മെല്ലെപ്പോക്കും അവസാനം ആകുമ്പോൾ ഉള്ള ഏകദിന സ്റ്റൈൽ ഇന്നിംഗ്‌സും ഒകെ ടീമിന് പണിയാകുന്നു.

മറ്റെല്ലാ ടീമുകളും പവർ പ്ലേയ് ഓവറുകളിൽ അടിച്ചുതകർക്കുമ്പോൾ ചെന്നൈയുടെ അവസ്ഥ ഇങ്ങനെ:

+മുംബൈക്ക് എതിരായ മത്സരത്തിൽ ടീം ജയിച്ചെങ്കിലും രണ്ടാം ഓവറിൽ ആദ്യ വിക്കറ്റ് നഷ്ടമായി
+ബാംഗൂരിനെതിരായ മത്സരത്തിൽ രണ്ടാം ഓവറിൽ ആദ്യ വിക്കറ്റ് നഷ്ടമായി
+രാജസ്ഥാനെതിരായ മത്സരത്തിൽ ആദ്യ ഓവറിൽ ആദ്യ വിക്കറ്റ് നഷ്ടമായി
+ഡൽഹിക്ക് എതിരെ ഇപ്പോൾ നടക്കുന്ന മത്സരത്തിൽ രണ്ടാം ഓവറിൽ ആദ്യ വിക്കറ്റ് നഷ്ടമായി

ഇന്ന് ഡൽഹിക്ക് എതിരായ മത്സരത്തിൽ 184 റൺ പിന്തുടരുമ്പോൾ സ്വന്തം സ്റ്റേഡിയത്തിൽ നടക്കുമ്പോൾ തടിച്ചുകൂടിയ ആരാധകരെയും ടീം നടത്തിയത്. സഹതാരങ്ങളെയും ഒരു പോലെ നിരാശപ്പെടുത്തുന്ന രീതിയിൽ ഉള്ള ഉറക്കം തൂങ്ങി ബാറ്റിംഗ് ആണ് ടീം കാഴ്ച്ചവെക്കുന്നത്. ഓപ്പണർമാരായ രചിനും കോൺവേയും ടെസ്റ്റ് കളിച്ചപ്പോൾ വിജയ് ശങ്കർ ക്രീസിൽ എത്തിയപ്പോൾ ഉള്ള ചെന്നൈ താരങ്ങളുടെ മുഖം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. സഹതാരങ്ങളിൽ ചിലർ സുഖമായി ഉറങ്ങുന്ന ചിത്രമാണ് ഇപ്പോൾ ചർച്ച.

Read more