വൈറ്റ്-ബോൾ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ഹാർദിക് പാണ്ഡ്യ. വളരെ കൂളായി നിന്ന് മത്സരം ഫിനിഷ് ചെയ്യാനും ഏത് സമ്മർദ്ദവും കൈകാര്യം ചെയ്യാനും ഹാർദികിനെ പോലെ മിടുക്കുള്ള താരങ്ങൾ വളരെ കുറവാണ്. ബാറ്റ് കൊണ്ട് തിളങ്ങാൻ സാധിച്ചില്ലെങ്കിൽ പന്തുകൊണ്ടും പന്തുകൊണ്ട് പറ്റിയില്ലെങ്കിൽ ബാറ്റുകൊണ്ടും താരത്തിന്റെ സംഭാവനകൾ വിലപ്പെട്ടതാണ്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിട്ടും ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കഴിഞ്ഞ സീസണിൽ രോഹിതിനെ മാറ്റി ഹാർദിക് നായകനായപ്പോൾ മുംബൈ ഇന്ത്യൻസ് ആരാധകർ അദ്ദേഹത്തെ കൂക്കിവിളിച്ചു.
സ്വന്തം ആരാധകർ വരെ കൂക്കിവിളിക്കുക എന്ന് പറയുന്ന സ്ഥിതി ഒരു താരവും ആഗ്രഹിക്കാത്തത് ആണെങ്കിലും ഹാർദിക് കളിച്ച എല്ലാ വേദികളിലും കൂവലുകളും ട്രോളുകളും കേട്ടു. സീസണിൽ മുംബൈ ഇന്ത്യൻസ് അവസാന സ്ഥാനക്കാരായി പോരാട്ടം അവസാനിപ്പിച്ചതോടെ വിമർശനം അതിന്റെ ഉയരത്തിൽ എത്തി. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് അടുത്ത പണി കൊടുത്തത്. 2024 ലെ ടി20 ലോകകപ്പിൽ ടീം വിജയിച്ചതിന് ശേഷം രോഹിത് വിരമിച്ചതിന് ശേഷം ഇന്ത്യയുടെ ടി20ഐ ക്യാപ്റ്റനായ ഏക മത്സരാർത്ഥി അദ്ദേഹമായിരുന്നു. എന്നിരുന്നാലും, ഹാർദിക്കിനെ അവഗണിക്കുകയും സൂര്യകുമാർ യാദവ് നായകനാകുകയും ചെയ്തു.
ഇത് എല്ലാം ആയിട്ടും, ദേശീയ ടീമിനായി ഹാർദിക് മികച്ച പ്രകടനം കാഴ്ചവച്ചു. ടി20 ലോകകപ്പിലും 2025 ലെ ചാമ്പ്യൻസ് ട്രോഫിയിലും ഓൾറൗണ്ടറായി അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു. വെസ്റ്റ് ഇൻഡീസിൽ നടന്ന ടി 20 ലോകകപ്പ് ഫൈനലിൽ, ഏറ്റവും അപകടകാരികളായ രണ്ട് ബാറ്റ്‌സ്മാൻമാരായ ഹെൻറിച്ച് ക്ലാസനെയും ഡേവിഡ് മില്ലറെയും അദ്ദേഹം പുറത്താക്കി. ഫൈനലിലെ നിർണായകമായ അവസാന ഓവർ എറിഞ്ഞ് ഇന്ത്യക്ക് ജയം ഒരുക്കിയതും താരം തന്നെയാണ്.
വെല്ലുവിളികൾ നേരിട്ടിട്ടും സ്ഥിരത ഇത്രയധികം മികവ് കാണിച്ചതിന് താരത്തെ പിന്തുണച്ച് മുഹമ്മദ് കൈഫ് രംഗത്ത് എത്തിയിരിക്കുകയാണ്
“അദ്ദേഹം തന്റെ വേദന ആരോടും പ്രകടിപ്പിച്ചില്ല, മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. അതൊരു മോശം യാത്രയായിരുന്നു, പക്ഷേ അദ്ദേഹം തളർന്നില്ല. ആരാധകർ അദ്ദേഹത്തെ കൂക്കിവിളിച്ചു, ഓൾറൗണ്ടറെ ബിസിസിയും നായകസ്ഥാനത്ത് നിന്നും ഒഴിവാക്കി. നിങ്ങൾക്ക് അദ്ദേഹത്തെ ഇഷ്ടപെടാതിരിക്കാമായിരുന്നു, പക്ഷേ അപമാനങ്ങൾ ഒരിക്കലും നല്ലതല്ല. അദ്ദേഹം മാനസികമായി പീഡിപ്പിക്കപ്പെട്ടു. എന്തായാലും, അദ്ദേഹം ലോകകപ്പിൽ കളിക്കുകയും ഫൈനലിൽ ഒരു നിർണായക ഓവർ എറിയുകയും ചെയ്തു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ചാമ്പ്യൻസ് ട്രോഫിയുടെ സെമിഫൈനലിൽ, ആദം സാമ്പയുടെ പന്തിൽ അദ്ദേഹം നേടിയ സിക്സ് ആയിരുന്നു കളിയിലെ ട്വിസ്റ്റ്” മുഹമ്മദ് കൈഫ് പറഞ്ഞു.
കൈഫ് ഹാർദിക്കിന് വിജയകരമായ ഒരു ഐപിഎൽ പ്രവചിച്ചു. “2025 ലെ ഐപിഎല്ലിൽ ഹാർദിക്കിനെ സൂക്ഷിക്കുക. മുംബൈ ഇന്ത്യൻസ് പ്ലേഓഫിലേക്ക് എത്തും. ആരാധകർ അദ്ദേഹത്തെ പിന്തുണയ്ക്കും, രോഹിത് ശർമ്മ അദ്ദേഹത്തിന് പിന്തുണ നൽകും” അദ്ദേഹം കൂട്ടിച്ചേർത്തു.